ആപ്പ്ജില്ല

സാത്വികനാകാൻ സസ്യാഹാരിയാകേണ്ട; വിടി ബല്‍റാമിനു പറയാനുളളത്

പ്യുവര്‍ വെജിറ്റേറിയനാവുകയെന്ന ഗാന്ധി ദര്‍ശനത്തിന്റെ ഭാഗമായായിരുന്നു ബല്‍റാം ഇറച്ചി ഭക്ഷണം ഒഴിവാക്കിയത്

TNN 31 May 2017, 3:42 pm
പത്തൊമ്പതു വര്‍ഷം മാംസാഹാരം കഴിക്കാതിരുന്ന കോണ്‍ഗ്രസ്സ് എംഎല്‍ എ വിടി ബല്‍റാം സസ്യാഹാരം ഉപേക്ഷിച്ച് മാംസഭുക്കായിരിക്കുകയാണ്. കഴി‍ഞ്ഞ ദിവസം ഫേസ്ബുക്കില്‍ ലൈവ് വഴിയായിരുന്നു എം എല്‍ എ ഇൗ തീരുമാനം അറിയിച്ചത്. മുന്‍പ് രാഷ്ട്രീയ തീരുമാനത്തിന്‍റെ പേരിലാണ് ഇറച്ചി ഭക്ഷണം ഒഴിവാക്കിയതെങ്കില്‍ ഇപ്പോള്‍ അതേ രാഷ്ട്രീയ തീരുമാനത്തിന്‍റ പേരിലാണ് ഇറച്ചി കഴിച്ചു തുടങ്ങുന്നതെന്നാണ് ബല്‍റാം പറയുന്നത്.
Samayam Malayalam mla vt balram give up vegitarianism as the protest for ban on cattle slaughter
സാത്വികനാകാൻ സസ്യാഹാരിയാകേണ്ട; വിടി ബല്‍റാമിനു പറയാനുളളത്


പ്യുവര്‍ വെജിറ്റേറിയനാവുകയെന്ന ഗാന്ധി ദര്‍ശനത്തിന്റെ ഭാഗമായായിരുന്നു ബല്‍റാം ഇറച്ചി ഭക്ഷണം ഒഴിവാക്കിയത്. ഗാന്ധി ദര്‍ശ്ശനങ്ങളുടെ അന്തസും അഭിമാനവും കാത്തു സൂക്ഷിക്കുന്നതിന്റെ ഭാഗമായിരുന്നു അത്. പിന്നീട് വായനയിലൂടെയും അനുഭവത്തിലൂടെയും കാഴ്ചപ്പാടിലൊക്കെ മാറ്റം വന്നു. പക്ഷേ ഭക്ഷണശീലം വെജിറ്റേറിയനായി തുടരുകയായിരുന്നു. ഗാന്ധിയന്‍ ചിന്തയാണ് മാംസാഹാരം കഴിക്കുന്നതില്‍ നിന്നും പിന്തിരിപ്പിച്ചത്.

മോഡേണ്‍ ഡേയ്സ് ഒാഫ് വെജിറ്റേറിയനിസം എന്ന പുസ്തകവും ഇൗ തീരുമാനത്തിനു പിന്‍ബലമേകി. വെജിറ്റേറിയനാവുകയെന്നാല്‍ സാത്വികനാവുകയെന്നതാണെന്നുള്ള ബ്രാഹ്മണിക്കല്‍ മൂല്യബോധമുണ്ട്. അത് ശരിയല്ല. വെജിറ്റേറിയനാവുകയെന്നതാണ് കുറച്ചൂകൂടി പ്യൂരിറ്റി ജീവിതത്തിലുണ്ടാക്കാന്‍ സഹായിക്കുകയെന്ന തോന്നലാണ് ആദ്യം ഇറച്ചി ഭക്ഷണം ഒഴിവാക്കുന്നതിനായി പ്രേരിപ്പിച്ചത്.

എന്നാല്‍ കുറച്ചുകൂടി കഴിഞ്ഞപ്പോള്‍ ആ മൂല്യ ബോധത്തില്‍നിന്നും പുറത്തുകടക്കാന്‍ കഴിഞ്ഞു. അത്തരമൊരു കാഴ്ചപ്പാട് ശരിയല്ല. അങ്ങനെയൊന്ന് നിലനില്‍ക്കുന്നുണ്ടെങ്കില്‍ അത് തകര്‍ക്കപ്പെടേണ്ടതുണ്ട്. പ്യൂരിറ്റിയെക്കുറിച്ച് പറയുമ്പോള്‍ കുറേ ആളുകള്‍ അതില്‍നിന്നും പുറത്തു നില്‍ക്കുന്നതായി കാണാം. അതുകൊണ്ടുതന്നെ അത്തരം കാഴ്ചപ്പാടുകള്‍ക്ക് എതിരുനില്‍ക്കുന്നതും ഒരു പ്രതിരോധമാണെന്ന് ബല്‍റാം പറയുന്നു.



mla vt balram give up vegitarianism as the protest for ban on cattle slaughter

congress mla vt balram give up vegitarianism as the protest for ban on cattle slaughter by centre.he came facebook live and inform the matter to his followers

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ