ഓട്ടിസമുള്ള കുട്ടികളെ മൃഗങ്ങളെന്ന് വിളിച്ച് അധിക്ഷേപിച്ച ക്രിസ്‍ത്യന്‍ പുരോഹിതന്‍ ഡൊമനിക് വളമനാലിന് എതിരെ ഓട്ടിസമുള്ള കുട്ടിയുടെ അമ്മ എഴുതിയ കുറിപ്പ് ഫേസ്‍ബുക്കില്‍ വൈറലായി. ഇന്‍റര്‍നെറ്റില്‍ ഇപ്പോഴും പ്രചരിക്കുന്ന വളമനാലിന്‍റെ ഒരു വീഡിയോയിലാണ് വിവാദപരാമര്‍ശങ്ങളുള്ളത്. മാതാപിതാക്കളുടെ വഴിവിട്ട ജീവിതംകൊണ്ടാണ് കുട്ടികൾക്ക് ഓട്ടിസം വരുന്നതെന്നായിരുന്നു വളമാനിലിന്‍റെ പ്രസംഗം.
ജോണ്‍ അഞ്ചു എന്ന ഫേസ്‍ബുക്ക് അക്കൗണ്ടില്‍ നിന്നാണ് വിവാദ കത്തോലിക്ക പുരോഹിതന് എതിരെയുള്ള ഫേസ്‍ബുക്ക് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.
"ഡൊമിനിക് അച്ചന്റെ വാക്കുകൾ എന്റെ ഈശോയുടെ വാക്കുകൾ അല്ല എന്ന് എന്റെ മനസു എനിക്കു പറഞ്ഞു തന്നു... അധികാരം ഉണ്ടായിരുന്നെങ്കിൽ ഇത്തരം വിഷം കലർന്ന പ്രസ്‌താവനകൾ ഇറക്കുന്നവരെ മനുഷ്യത്വം അല്‍പ്പം പോലും ഇല്ലാത്ത കൊടും ക്രിമിനലുകൾ ആയി മുദ്ര കുത്തു മായിരുന്നു.... ഇനിയും മൗനം ഭാവിക്കുന്ന സിറോ മലബാർ സഭ യോട് ഒരു വാക്ക് മാത്രം, ഞങ്ങളുടെ മാലാഖ കുട്ടികൾ മൃഗങ്ങൾ അല്ല.." ജോണ്‍ അഞ്ചു ഫേസ്‍ബുക്ക് പോസ്റ്റില്‍ എഴുതി.
Also Read: 'സീറോ മലബാര്‍ സഭ യുകെയിൽ വിഭാഗീയത സൃഷ്ടിക്കുന്നു'
അയര്‍ലണ്ടിലെ ഡബ്ലിനില്‍ ധ്യാനഗുരുവായ ഡൊമനിക് വളമനാല്‍ ഒരു ധ്യാനപരിപാടി നടത്താന്‍ തീരുമാനിച്ചിരുന്നു. ഓട്ടിസം ബാധിച്ച കുട്ടികള്‍ക്ക് എതിരെയുള്ള ഇയാളുടെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ നിരവധി വിശ്വാസികള്‍ ഡൊമനിക് വാളമനാലിനെ അയര്‍ലണ്ടില്‍ പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു.
ചേഞ്ച് ഡോട്ട് ഓര്‍ഗ്‍ എന്ന ഓണ്‍ലൈന്‍ ക്യാംപെയ്‍ന്‍ വെബ്‍സൈറ്റില്‍ വാളമനാലിന് എതിരെ പരാതി പ്രത്യക്ഷപ്പെട്ടിരുന്നു. അയര്‍ലണ്ടിലെ നിയമ മന്ത്രാലയം ഇടപെട്ട് ഇയാളെ തടയണം എന്നതായിരുന്നു പരാതിയില്‍ ആവശ്യപ്പെട്ടത്.
പ്രതിഷേധത്തെ തുടര്‍ന്ന് ഡബ്ലിന്‍ ആര്‍ച്ച് ബിഷപ്പ് വാളമനാലിനെ അയര്‍ലണ്ടില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കി. സമാനമായി ഇയാള്‍ക്ക് എതിരെയുള്ള പ്രതിഷേധത്തെ തുടര്‍ന്ന് കാനഡയില്‍ കൃപാഭിഷേകം എന്ന പേരില്‍ നടത്താന്‍ നിശ്ചയിച്ച പ്രാര്‍ഥന പരിപാടിയില്‍ നിന്ന് ഇയാളെ കാല്‍ഗരി ആര്‍ച്ച് ബിഷപ്പും വിലക്കിയിരുന്നു.
Also Read: ഫാ. ഡൊമനിക് വാളമനാലിന് അയര്‍ലണ്ടില്‍ വിലക്ക്
ഓട്ടിസം, ഹൈപ്പര്‍ ആക്റ്റിവിറ്റി തുടങ്ങിയ അവസ്ഥകളുള്ള കുട്ടികള്‍ മൃഗങ്ങളെപ്പോലെയാണെന്ന് ആയിരുന്നു ഫാ. ഡൊമനിക് വാളമനാല്‍ പ്രസംഗിച്ചത്.
"മദ്യം, സിഗരറ്റ്... വ്യഭിചാരം, സ്വവര്‍ഗരതി, സ്വയംഭോഗം, നീലച്ചിത്രം എന്നിവയ്‍ക്ക് അഡിക്റ്റ് ആയവര്‍ ഓര്‍ക്കണം നാളെ വിവാഹം കഴിച്ചാല്‍ നിങ്ങള്‍ക്ക് ഇത്തരം കുട്ടികള്‍ ഉണ്ടാകാന്‍ സാധ്യതയേറെയുണ്ട്... കാരണം അഭിഷേകം പോയി, പരിശുദ്ധാത്മാവിന്‍റെ നിറവ് പോയി. പിന്നെ അവര്‍ മൃഗജീവിതം ആണ്. മൃഗങ്ങളെപ്പോലെ ബന്ധപ്പെടുകയും മൃഗങ്ങളെപ്പോലെ കുഞ്ഞുങ്ങളെ ജനിപ്പിക്കുകയും ചെയ്യും. അപ്പോള്‍ ആ കുഞ്ഞുങ്ങളും മൃഗങ്ങളെപ്പോലെയായിരിക്കും. മൃഗങ്ങള്‍ സംസാരിക്കാറില്ലല്ലോ, മൃഗങ്ങള്‍ക്ക് ചെവിയില്ലല്ലോ, മനുഷ്യനെപ്പോലെ കേള്‍ക്കാന്‍ പറ്റില്ലല്ലോ" - ഫാ. ഡൊമനിക് വാളന്മനാല്‍ പ്രസംഗിച്ചു.
Also Read: ഓട്ടിസമുള്ള കുട്ടികളെയും മാതാപിതാക്കളെയും അധിക്ഷേപിച്ച് പുരോഹിതന്‍
ജോണ്‍ അഞ്ചുവിന്‍റെ ഫേസ്‍ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
1980 കളിൽ പൗരാണിക ക്രിസ്തിയ മാതാപികൾക്ക് ജനിച്ച്, മാമോദിസ സ്വീകരിച്ചു, ക്രിസ്തുവിൽ വിശ്വസിച്ചു ആശ്രയിച്ചു വളർന്ന് 1 മുതൽ 12 ക്ലാസ് വരെ ഒരു ഞായറാഴ്ച പോലും മുടങ്ങാതെ വേദപാഠ ക്ലാസിൽ പോയി പഠിച്ച എല്ലാ ക്ലാസ്കളിലും ഫസ്റ്റ് റാങ്ക് നേടി. പള്ളിയിലും ഫൊറോനയിലും രൂപതയിലും നടന്ന എല്ലാ മത്സരങ്ങളിലും എന്നും മുന്നിൽ. വീടിന് അടുത്ത് ഉള്ള സ്കൂളിലും കോളജിലും പഠനം. തുടർന്ന് ജോലിയും വിവാഹവും. അല്ലലും അലച്ചിലും ഇല്ലാത്ത, സന്തോഷവും സമാധാന വുമുള്ള, ഏത് ഒരാളും അസൂയ പെടുന്ന ജീവിതം.
സ്നേഹത്തിന്റെ നിറവിൽ ഒരു അച്ഛനും അമ്മയും ആവാൻ ആഗ്രഹിച്ചു പ്രാർത്ഥിച്ചു. ആദ്യ കണ്മണി ഒരു മകൻ ആയിരുന്നു. മൂന്നു വർഷങ്ങൾ കടന്നു പോയി. മകൻ വളരെ കുറച്ചു മാത്രമേ സംസാരിക്കുന്നുണ്ടായിരുന്നുള്ളൂ. ആരും തുടക്കത്തിൽ അത് കാര്യമാക്കിയില്ല. അവന്റെ നാലാം പിറന്നാളിനു തൊട്ടു മുൻപ് ആ സത്യം ഞങ്ങൾ മനസിലാക്കി.
അവൻ ഒരു മാലാഖ കുട്ടിയാണെന്ന്, മറ്റു കുട്ടികളെക്കാളും വത്യസ്തൻ ആണെന്ന്.. സ്നേഹവും സന്തോഷവും സങ്കടവും വളെരെ വ്യത്യസ്ത മായി അവൻ പ്രകടിപ്പിക്കുന്നു. ഞങ്ങൾ അതു ആഘോഷിച്ചു. പക്ഷെ നാളെ അവൻ തനിച്ചു പ്രാപ്തനായി ജീവിക്കാൻ നാട്ടിലെ അവസ്ഥ മതിയാവില്ല എന്ന് തോന്നി.
ജോലിയും ആയി ഞങ്ങൾ അവനെയും കൊണ്ട് പറന്നു അയർലണ്ടിലോട്ട്. എന്റെ മോനെ മാലാഖയെ പോലെ ഇവിടെ ഉള്ളവർ നോക്കുന്ന കണ്ടപ്പോൾ എന്റെ ഈശോ തന്ന വലിയ അനുഗ്രഹം ആയി മാത്രമേ കണ്ടോള്ളൂ.
തികഞ്ഞ വിശ്വാസത്തിലും ദൈവസ്നേഹത്തിലും ഞങ്ങൾ ഇവിടെ ഒരു സ്വർഗം തീർത്തു . അങ്ങനെ ഇരിക്കെ ഇവിടെ കെട്ടിപ്പടുക്കിയ സുഹൃത്തുക്കളിൽ ഒരാൾ ഡോമിനിക് അച്ചന്റെ വീഡിയോ അയച്ചു തന്നു. ഞങ്ങൾ ഒരുമിച്ച് ഇരുന്നാണ് അതു കണ്ടത്. അതു അവസാനിച്ചപ്പോൾ പൊട്ടി കരയുകയായിരുന്നു... എന്റെ മാലാഖ... അവൻ ഒന്നും അറിയാതെ കളിക്കുകയാണ്.... ഒന്നു പ്രതികരിക്കാൻ കഴിയാതെ, കരയാൻ കഴിയാതെ... നിശബ്ദത മാത്രം. ..
വർഷങ്ങൾ എടുത്തു സമാധാനം കണ്ടെത്താൻ. ഡൊമിനിക് അച്ചന്റെ വാക്കുകൾ എന്റെ ഈശോയുടെ വാക്കുകൾ അല്ല എന്ന് എന്റെ മനസു എനിക്കു പറഞ്ഞു തന്നു.
പിന്നീട് വർഷങ്ങൾക്ക് ശേഷം, ജൂൺ 6-അം തിയതി Archbishop of Dublin ഞങ്ങൾക്ക് നീതി നൽകുന്ന പ്രസ്‌താവന ഇറക്കി. അതു എന്റെ ഈശോയുടെ സ്വരം ആയി ഞാൻ അങ്ങ് എടുക്കുവാ. എനിക്കു ഉറപ്പുണ്ട് അധികാരം ഉണ്ടായിരുന്നെങ്കിൽ ഇത്തരം വിഷം കലർന്ന പ്രസ്‌താവനകൾ ഇറക്കുന്നവരെ മനുഷ്യത്വം അല്പം പോലും ഇല്ലാത്ത കൊടും ക്രിമിനലുകൾ ആയി മുദ്ര കുത്തു മായിരുന്നു.
ഇനിയും മൗനം ഭാവിക്കുന്ന സിറോ മലബാർ സഭ യോട് ഒരു വാക്ക് മാത്രം..
ഞങ്ങളുടെ മാലാഖ കുട്ടികൾ മൃഗങ്ങൾ അല്ല, അവരെ കൂടെ കൂട്ടി കൈപിടിച്ചു നടത്താൻ ആയില്ലെങ്കിലും, അവർ വത്യസ്തരാണ് വേറിട്ട മനസു ഉള്ളവർ ആണ് എന്ന് മാത്രം അംഗീകരിച്ചാൽ മതി. വിശ്വാസത്തിൽ വളരാൻ ഈശോ ഏവരെയുംഅനുഗ്രഹിക്കട്ടെ.
മാലാഖ കുട്ടന്‍റെ അമ്മ
Also Read: കരങ്ങളുയർത്തി പറയൂ, പ്രേമ ബന്ധങ്ങൾ പൈശാചിക പീഢ
ജോണ്‍ അഞ്ചു എന്ന ഫേസ്‍ബുക്ക് അക്കൗണ്ടില്‍ നിന്നാണ് വിവാദ കത്തോലിക്ക പുരോഹിതന് എതിരെയുള്ള ഫേസ്‍ബുക്ക് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.
"ഡൊമിനിക് അച്ചന്റെ വാക്കുകൾ എന്റെ ഈശോയുടെ വാക്കുകൾ അല്ല എന്ന് എന്റെ മനസു എനിക്കു പറഞ്ഞു തന്നു... അധികാരം ഉണ്ടായിരുന്നെങ്കിൽ ഇത്തരം വിഷം കലർന്ന പ്രസ്‌താവനകൾ ഇറക്കുന്നവരെ മനുഷ്യത്വം അല്‍പ്പം പോലും ഇല്ലാത്ത കൊടും ക്രിമിനലുകൾ ആയി മുദ്ര കുത്തു മായിരുന്നു.... ഇനിയും മൗനം ഭാവിക്കുന്ന സിറോ മലബാർ സഭ യോട് ഒരു വാക്ക് മാത്രം, ഞങ്ങളുടെ മാലാഖ കുട്ടികൾ മൃഗങ്ങൾ അല്ല.." ജോണ്‍ അഞ്ചു ഫേസ്‍ബുക്ക് പോസ്റ്റില്‍ എഴുതി.
Also Read: 'സീറോ മലബാര്‍ സഭ യുകെയിൽ വിഭാഗീയത സൃഷ്ടിക്കുന്നു'
അയര്‍ലണ്ടിലെ ഡബ്ലിനില്‍ ധ്യാനഗുരുവായ ഡൊമനിക് വളമനാല്‍ ഒരു ധ്യാനപരിപാടി നടത്താന്‍ തീരുമാനിച്ചിരുന്നു. ഓട്ടിസം ബാധിച്ച കുട്ടികള്‍ക്ക് എതിരെയുള്ള ഇയാളുടെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ നിരവധി വിശ്വാസികള്‍ ഡൊമനിക് വാളമനാലിനെ അയര്‍ലണ്ടില്‍ പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു.
ചേഞ്ച് ഡോട്ട് ഓര്‍ഗ്‍ എന്ന ഓണ്‍ലൈന്‍ ക്യാംപെയ്‍ന്‍ വെബ്‍സൈറ്റില്‍ വാളമനാലിന് എതിരെ പരാതി പ്രത്യക്ഷപ്പെട്ടിരുന്നു. അയര്‍ലണ്ടിലെ നിയമ മന്ത്രാലയം ഇടപെട്ട് ഇയാളെ തടയണം എന്നതായിരുന്നു പരാതിയില്‍ ആവശ്യപ്പെട്ടത്.
പ്രതിഷേധത്തെ തുടര്‍ന്ന് ഡബ്ലിന്‍ ആര്‍ച്ച് ബിഷപ്പ് വാളമനാലിനെ അയര്‍ലണ്ടില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കി. സമാനമായി ഇയാള്‍ക്ക് എതിരെയുള്ള പ്രതിഷേധത്തെ തുടര്‍ന്ന് കാനഡയില്‍ കൃപാഭിഷേകം എന്ന പേരില്‍ നടത്താന്‍ നിശ്ചയിച്ച പ്രാര്‍ഥന പരിപാടിയില്‍ നിന്ന് ഇയാളെ കാല്‍ഗരി ആര്‍ച്ച് ബിഷപ്പും വിലക്കിയിരുന്നു.
Also Read: ഫാ. ഡൊമനിക് വാളമനാലിന് അയര്‍ലണ്ടില്‍ വിലക്ക്
ഓട്ടിസം, ഹൈപ്പര്‍ ആക്റ്റിവിറ്റി തുടങ്ങിയ അവസ്ഥകളുള്ള കുട്ടികള്‍ മൃഗങ്ങളെപ്പോലെയാണെന്ന് ആയിരുന്നു ഫാ. ഡൊമനിക് വാളമനാല്‍ പ്രസംഗിച്ചത്.
"മദ്യം, സിഗരറ്റ്... വ്യഭിചാരം, സ്വവര്‍ഗരതി, സ്വയംഭോഗം, നീലച്ചിത്രം എന്നിവയ്‍ക്ക് അഡിക്റ്റ് ആയവര്‍ ഓര്‍ക്കണം നാളെ വിവാഹം കഴിച്ചാല്‍ നിങ്ങള്‍ക്ക് ഇത്തരം കുട്ടികള്‍ ഉണ്ടാകാന്‍ സാധ്യതയേറെയുണ്ട്... കാരണം അഭിഷേകം പോയി, പരിശുദ്ധാത്മാവിന്‍റെ നിറവ് പോയി. പിന്നെ അവര്‍ മൃഗജീവിതം ആണ്. മൃഗങ്ങളെപ്പോലെ ബന്ധപ്പെടുകയും മൃഗങ്ങളെപ്പോലെ കുഞ്ഞുങ്ങളെ ജനിപ്പിക്കുകയും ചെയ്യും. അപ്പോള്‍ ആ കുഞ്ഞുങ്ങളും മൃഗങ്ങളെപ്പോലെയായിരിക്കും. മൃഗങ്ങള്‍ സംസാരിക്കാറില്ലല്ലോ, മൃഗങ്ങള്‍ക്ക് ചെവിയില്ലല്ലോ, മനുഷ്യനെപ്പോലെ കേള്‍ക്കാന്‍ പറ്റില്ലല്ലോ" - ഫാ. ഡൊമനിക് വാളന്മനാല്‍ പ്രസംഗിച്ചു.
Also Read: ഓട്ടിസമുള്ള കുട്ടികളെയും മാതാപിതാക്കളെയും അധിക്ഷേപിച്ച് പുരോഹിതന്‍
ജോണ്‍ അഞ്ചുവിന്‍റെ ഫേസ്‍ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
1980 കളിൽ പൗരാണിക ക്രിസ്തിയ മാതാപികൾക്ക് ജനിച്ച്, മാമോദിസ സ്വീകരിച്ചു, ക്രിസ്തുവിൽ വിശ്വസിച്ചു ആശ്രയിച്ചു വളർന്ന് 1 മുതൽ 12 ക്ലാസ് വരെ ഒരു ഞായറാഴ്ച പോലും മുടങ്ങാതെ വേദപാഠ ക്ലാസിൽ പോയി പഠിച്ച എല്ലാ ക്ലാസ്കളിലും ഫസ്റ്റ് റാങ്ക് നേടി. പള്ളിയിലും ഫൊറോനയിലും രൂപതയിലും നടന്ന എല്ലാ മത്സരങ്ങളിലും എന്നും മുന്നിൽ. വീടിന് അടുത്ത് ഉള്ള സ്കൂളിലും കോളജിലും പഠനം. തുടർന്ന് ജോലിയും വിവാഹവും. അല്ലലും അലച്ചിലും ഇല്ലാത്ത, സന്തോഷവും സമാധാന വുമുള്ള, ഏത് ഒരാളും അസൂയ പെടുന്ന ജീവിതം.
സ്നേഹത്തിന്റെ നിറവിൽ ഒരു അച്ഛനും അമ്മയും ആവാൻ ആഗ്രഹിച്ചു പ്രാർത്ഥിച്ചു. ആദ്യ കണ്മണി ഒരു മകൻ ആയിരുന്നു. മൂന്നു വർഷങ്ങൾ കടന്നു പോയി. മകൻ വളരെ കുറച്ചു മാത്രമേ സംസാരിക്കുന്നുണ്ടായിരുന്നുള്ളൂ. ആരും തുടക്കത്തിൽ അത് കാര്യമാക്കിയില്ല. അവന്റെ നാലാം പിറന്നാളിനു തൊട്ടു മുൻപ് ആ സത്യം ഞങ്ങൾ മനസിലാക്കി.
അവൻ ഒരു മാലാഖ കുട്ടിയാണെന്ന്, മറ്റു കുട്ടികളെക്കാളും വത്യസ്തൻ ആണെന്ന്.. സ്നേഹവും സന്തോഷവും സങ്കടവും വളെരെ വ്യത്യസ്ത മായി അവൻ പ്രകടിപ്പിക്കുന്നു. ഞങ്ങൾ അതു ആഘോഷിച്ചു. പക്ഷെ നാളെ അവൻ തനിച്ചു പ്രാപ്തനായി ജീവിക്കാൻ നാട്ടിലെ അവസ്ഥ മതിയാവില്ല എന്ന് തോന്നി.
ജോലിയും ആയി ഞങ്ങൾ അവനെയും കൊണ്ട് പറന്നു അയർലണ്ടിലോട്ട്. എന്റെ മോനെ മാലാഖയെ പോലെ ഇവിടെ ഉള്ളവർ നോക്കുന്ന കണ്ടപ്പോൾ എന്റെ ഈശോ തന്ന വലിയ അനുഗ്രഹം ആയി മാത്രമേ കണ്ടോള്ളൂ.
തികഞ്ഞ വിശ്വാസത്തിലും ദൈവസ്നേഹത്തിലും ഞങ്ങൾ ഇവിടെ ഒരു സ്വർഗം തീർത്തു . അങ്ങനെ ഇരിക്കെ ഇവിടെ കെട്ടിപ്പടുക്കിയ സുഹൃത്തുക്കളിൽ ഒരാൾ ഡോമിനിക് അച്ചന്റെ വീഡിയോ അയച്ചു തന്നു. ഞങ്ങൾ ഒരുമിച്ച് ഇരുന്നാണ് അതു കണ്ടത്. അതു അവസാനിച്ചപ്പോൾ പൊട്ടി കരയുകയായിരുന്നു... എന്റെ മാലാഖ... അവൻ ഒന്നും അറിയാതെ കളിക്കുകയാണ്.... ഒന്നു പ്രതികരിക്കാൻ കഴിയാതെ, കരയാൻ കഴിയാതെ... നിശബ്ദത മാത്രം. ..
വർഷങ്ങൾ എടുത്തു സമാധാനം കണ്ടെത്താൻ. ഡൊമിനിക് അച്ചന്റെ വാക്കുകൾ എന്റെ ഈശോയുടെ വാക്കുകൾ അല്ല എന്ന് എന്റെ മനസു എനിക്കു പറഞ്ഞു തന്നു.
പിന്നീട് വർഷങ്ങൾക്ക് ശേഷം, ജൂൺ 6-അം തിയതി Archbishop of Dublin ഞങ്ങൾക്ക് നീതി നൽകുന്ന പ്രസ്‌താവന ഇറക്കി. അതു എന്റെ ഈശോയുടെ സ്വരം ആയി ഞാൻ അങ്ങ് എടുക്കുവാ. എനിക്കു ഉറപ്പുണ്ട് അധികാരം ഉണ്ടായിരുന്നെങ്കിൽ ഇത്തരം വിഷം കലർന്ന പ്രസ്‌താവനകൾ ഇറക്കുന്നവരെ മനുഷ്യത്വം അല്പം പോലും ഇല്ലാത്ത കൊടും ക്രിമിനലുകൾ ആയി മുദ്ര കുത്തു മായിരുന്നു.
ഇനിയും മൗനം ഭാവിക്കുന്ന സിറോ മലബാർ സഭ യോട് ഒരു വാക്ക് മാത്രം..
ഞങ്ങളുടെ മാലാഖ കുട്ടികൾ മൃഗങ്ങൾ അല്ല, അവരെ കൂടെ കൂട്ടി കൈപിടിച്ചു നടത്താൻ ആയില്ലെങ്കിലും, അവർ വത്യസ്തരാണ് വേറിട്ട മനസു ഉള്ളവർ ആണ് എന്ന് മാത്രം അംഗീകരിച്ചാൽ മതി. വിശ്വാസത്തിൽ വളരാൻ ഈശോ ഏവരെയുംഅനുഗ്രഹിക്കട്ടെ.
മാലാഖ കുട്ടന്‍റെ അമ്മ
Also Read: കരങ്ങളുയർത്തി പറയൂ, പ്രേമ ബന്ധങ്ങൾ പൈശാചിക പീഢ