ആപ്പ്ജില്ല

തേജസ്വി സൂര്യയുടെ പഴയ മുസ്ലീം വിരുദ്ധ ട്വീറ്റുകള്‍ വിവാദത്തില്‍

തേജസ്വി സൂര്യ സ്ഥാനാര്‍ത്ഥിയാകുമെന്ന് ബിജെപി പ്രഖ്യാപിച്ചത് ഇന്നാണ്. പ്രഖ്യാപനത്തിന്‍റെ ചൂടാറും മുന്‍പ് തന്നെ തേജസ്വി സൂര്യയുടെ പഴയ പ്രസ്‍താവനകള്‍ കുത്തിപ്പൊക്കുകയാണ് സോഷ്യല്‍ മീഡിയ എതിരാളികള്‍

Samayam Malayalam 26 Mar 2019, 10:25 pm

ഹൈലൈറ്റ്:

  • ബിജെപി സ്ഥാനാര്‍ഥിയാക്കിയ 28 വയസുകാരന്‍റെ ട്വീറ്റുകള്‍
  • ബിജെപി ശരിക്കും ഒരു ഹിന്ദു പാര്‍ട്ടിയാകുകയാണ് വേണ്ടത്
  • കോണ്‍ഗ്രസ് മുസ്ലീങ്ങളുടെ പാര്‍ട്ടിയാണ് എന്നും പഴയ ട്വീറ്റ്
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam thejaswi
തേജസ്വി സൂര്യ
ബെംഗലൂരു: ബെംഗലൂരു സൗത്ത് സീറ്റിൽ ബിജെപിയുടെ യുവ നേതാവും 28 കാരനുമായ തേജസ്വി സൂര്യ സ്ഥാനാര്‍ത്ഥിയാകുമെന്ന് ബിജെപി പ്രഖ്യാപിച്ചത് ഇന്നാണ്. പ്രഖ്യാപനത്തിന്‍റെ ചൂടാറും മുന്‍പ് തന്നെ തേജസ്വി സൂര്യയുടെ പഴയ പ്രസ്‍താവനകള്‍ കുത്തിപ്പൊക്കുകയാണ് സോഷ്യല്‍ മീഡിയ എതിരാളികള്‍.
കഴിഞ്ഞ വര്‍ഷം ജൂണില്‍ തേജസ്വി ചെയ്‍ത ട്വീറ്റുകളാണ് ഇപ്പോള്‍ വൈറലായത്.


എന്നെ ഒരു മതഭ്രാന്തന്‍ എന്നോ വര്‍ഗീയവാദിയെന്നോ വിളിച്ചോളൂ. പക്ഷേ, ജയനഗറില്‍ ബിജെപി തോല്‍ക്കാന്‍ കാരണം മുസ്ലീം വോട്ടുകളുടെ ഏകീകരണമാണ്. മുസ്ലീം പ്രദേശമായ ഗുരപ്പനപാളയ നോക്കു. ബിജെപി ശരിക്കും ഒരു ഹിന്ദു പാര്‍ട്ടിയാകുകയാണ് വേണ്ടത്. പറഞ്ഞാല്‍ മാത്രം പോര. -- ഇതായിരുന്നു തേജസ്വിയുടെ ഒരു ട്വീറ്റ്.

നിയമസഭ തെരഞ്ഞെടുപ്പിലെ വോട്ട് വിഹിതത്തെക്കുറിച്ചായിരുന്നു തേജസ്വി പറഞ്ഞത്. മുസ്ലീം മേഖലയിലെ 90 ശതമാനം വോട്ടും കോണ്‍ഗ്രസിന് ലങിച്ചു. ഹിന്ദു വോട്ടുകള്‍ കോണ്‍ഗ്രസിനും ബിജെപിക്കുമായി വിഭജിച്ചു പോയി. ജനസംഖ്യയാണ് ജനാധിപത്യത്തിലെ പ്രധാന ഘടകം. എന്നാണ് ഹിന്ദുക്കള്‍ ഇത് മനസിലാക്കാന്‍ പോകുന്നത്. ഹിന്ദു വോട്ടുകളുടെ ഏകീകരണമാണ് ഏക പോംവഴി - മറ്റൊരു ട്വീറ്റില്‍ തേജസ്വി വ്യക്തമാക്കി.

കോണ്‍ഗ്രസ് മുസ്ലീങ്ങളുടെ പാര്‍ട്ടിയാണ് എല്ലാ ഹിന്ദുക്കളും ഇത് മനസിലാക്കണം എന്നും തേജസ്വി മറ്റൊരു ട്വീറ്റില്‍ എഴുതി.

ബസവനഗുഡി എംഎൽഎ സുബ്രമണ്യയുടെ അനന്തരവനായ തേജസ്വി കര്‍ണാടക യുവമോർച്ചയുടെ സെക്രട്ടറിയാണ്. കോൺഗ്രസിലെ ബി കെ ഹരിപ്രസാദാണ് തേജസ്വിയുടെ എതിര്‍ സ്ഥാനാര്‍ത്ഥി. ബെംഗൂരു സൗത്തിലെ സ്ഥാനാര്‍ത്ഥിത്വം വിശ്വസിക്കാൻ സാധിക്കുന്നില്ലെന്ന് വ്യക്തമാക്കി തേജസ്വി സൂര്യ രംഗത്തെത്തി.കര്‍ണാടക ഹൈക്കോടതിയിലെ അഭിഭാഷകനാണ് തേജസ്വി സൂര്യ.

അന്തരിച്ച മുൻ കേന്ദ്രമന്ത്രി അനന്തകുമാറിൻ്റെ ഭാര്യ തേജസ്വിനി സ്ഥാനാര്‍ത്ഥിയാകുമെന്ന അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. അനന്തകുമാറിൻ്റെ ഭാര്യക്ക് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് ഒരു വിഭാഗം പ്രവര്‍ത്തകര്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.

ഇവരെ അനുനയിപ്പിച്ചെന്നും പാര്‍ട്ടി തീരുമാനത്തിന് ഒപ്പം നിൽക്കുന്നുവെന്നും തേജസ്വിനി പറഞ്ഞു. ആറ് തവണ അനന്ത കുമാര്‍ എം പിയായ സീറ്റിലാണ് പുതിയ സ്ഥാനാര്‍ത്ഥിയെ പരീക്ഷിക്കുന്നത്. ഇന്നലെ വൈകിട്ടാണ് ബിജെപി ഔദ്യോഗികമായ തേജസ്വിയുടെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ