കൊറോണവൈറസിന്റെ പശ്ചാതലത്തിൽ രാജ്യം വിട്ടു വരുന്നവരും സംസ്ഥാനം വിട്ടു വരുന്നവരും ഒക്കെ ക്വാറന്റൈനിൽ കഴിയുകയാണ്. 14 ദിവസത്തേക്കാണ് ആരോഗ്യപ്രവർത്തകർ ഇത്തരത്തിൽ യാത്ര ചെയ്ത് വന്നവരോട് ക്വാറന്റൈനിൽ പ്രവേശിക്കാൻ നിർദ്ദേശിച്ചിരിക്കുന്നത്.
ക്വാറന്റൈൻ കാലത്ത് ആരും അടുത്തേക്ക് പോകരുതെന്നും ഇത്തരക്കാർ പ്രത്യേകം ഒരു മുറിയിൽ കഴിഞ്ഞു കൂടണം എന്നൊക്കെ നിർദ്ദേശമുണ്ട്. എന്നാൽ ഇത്തരത്തിൽ കഴിഞ്ഞു കൂടാൻ മുറിയില്ലാത്തവർ എന്ത് ചെയ്യും? അത്തരത്തിലുള്ള ചിത്രങ്ങളാണ് ഇപ്പോൾ ആളുകളെ കണ്ണീരണിയിക്കുന്നതത്.
കരിഞ്ചന്ത പിടികൂടാനെത്തിയ തഹസിൽദാറെയും മുൻസിപ്പൽ ഓഫീസറെയും അടിച്ചോടിക്കുന്ന പൊലീസ്
വെസ്റ്റ് ബെംഗാളിൽ നിന്നുള്ള ചിത്രങ്ങളാണ് ഇത്. എഎൻഐയാണ് വാർത്ത നൽകുന്നത്. വീട്ടിൽ ക്വാറന്റൈനിൽ കഴിയാൻ പ്രത്യേകം സൌകര്യം ഇല്ലാത്തത് കൊണ്ട് മരത്തിന് മുകളിൽ തമ്പടിച്ച് ക്വാറന്റൈനിൽ പ്രവേശിച്ചിരിക്കുകയാണ് യുവാക്കൾ. പുരുലിയയിലെ ബലരാംപൂർ മേഖലയിലെ വാങ്കിഡി ജില്ലയിലാണ് സംഭവം. ചെന്നൈയിൽ നിന്ന് നാട്ടിൽ മടങ്ങിയെത്തിയ യുവാക്കളാണ് ഇത്തരത്തിൽ മരത്തിന് മുകളിൽ ക്വാറന്റൈനിൽ കഴിയുന്നത്.
കാട്ടാനകളുടെ നീക്കങ്ങൾ അറിയാനും മറ്റു മൃഗങ്ങളുടെ ശല്യത്തിൽ നിന്ന് രക്ഷപ്പെടാനും ഉപയോഗിക്കുന്നത മരത്തിന് മുകളിലാണ് യുവാക്കൾ നിരീക്ഷണത്തിൽ കഴിയുന്നത്. നിരവധി പേരാണ് യുവാക്കളുടെ ഈ ഉദ്യമത്തിന് അഭിനന്ദനം അറിയിക്കുന്നത്. അതോടൊപ്പം തന്നെ സർക്കാരിനെ പഴിക്കുന്നവരും കുറവല്ല.