മനുഷ്യ കുഞ്ഞോളം വലിപ്പം! ലോകത്തിലെ ഏറ്റവും വലിയ തവളയെ കാണാം
12.5 ഇഞ്ച് നീളവും 3.3 കിലോഗ്രാം ഭാരവുമുള്ള ഗോലിയാത്ത് തവളകളാണ് ഏറ്റവും വലിയ തവളകൾ. പക്ഷെ ഇവൻ ആള് വേറെയാണ്. സെറാറ്റോബട്രാച്ചിഡെ കുടുംബത്തിൽപെട്ട ഒരു ഒന്നൊന്നര കക്ഷിയാണ് ഇപ്പോൾ ഗ്രാമവാസികളെ അത്ഭുതപ്പെടുത്തുന്നത്.
Samayam Malayalam 11 May 2021, 1:59 pm
ഹൈലൈറ്റ്:
- മനുഷ്യ കുഞ്ഞിന്റെ അത്രയും തന്നെ വലിപ്പമുള്ള ഭീമൻ തവളയാണ് സോളമൻ ദ്വീപുകളിലെ ഗ്രാമീണർ കണ്ടെത്തിയത്.
- ഡോഗ്ടൂത് മീഡിയ എന്ന യൂട്യൂബ് ചാനലിൽ വീഡിയോ പോസ്റ്റ് ചെയ്തു.
- കോർണഫർ ഗപ്പി തവളയാണ് ഈ ഭീമൻ തവള എന്നാണ് റിപോർട്ടുകൾ
ഒരു തവളയുടെ വലുപ്പം അത് ഏത് ഇനത്തിൽ പെടുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. 12.5 ഇഞ്ച് നീളവും 3.3 കിലോഗ്രാം ഭാരവുമുള്ള ഗോലിയാത്ത് തവളകളാണ് ഏറ്റവും വലിയ തവളകൾ. കാമറൂൺ, ഇക്വറ്റോറിയൽ ഗ്വിനിയ എന്നെ രാജ്യങ്ങളിൽ വളരെ അപൂർവമായേ ഇത്തരം ഭീകരൻ തവളകളെ കാണാറുള്ളൂ. മാത്രമല്ല മറ്റുള്ള ജീവജാലങ്ങളുമായി യാതൊരു സൗഹൃദവും ഇവ പുലർത്തില്ല. ആവാസവ്യവസ്ഥയുടെ നാശം കാരണംഗോലിയാത്ത് തവളകളുടെ എണ്ണം അനുദിനം കുറഞ്ഞ് വരികയുമാണ്. ഗോലിയാത്ത് തവളകളാണ് ഔദ്യോഗികമായി ലോകത്തിലെ ഏറ്റവും വലിയ തവളയാണെങ്കിലും ഹോനിയാരയുടെ പ്രാന്തപ്രദേശത്തുള്ള ചില ഗ്രാമവാസികൾ അടുത്തിടെ കണ്ടെത്തിയ ഒരു തവളയെക്കണ്ടാൽ നിങ്ങൾ ഒരുപക്ഷെ സ്തംഭിച്ചു പോവും. മനുഷ്യ കുഞ്ഞിന്റെ അത്രയും തന്നെ വലിപ്പമുള്ള ഭീമൻ തവളയാണ് സോളമൻ ദ്വീപുകളിലെ ഗ്രാമീണർ കണ്ടെത്തിയത്.
ഹൊനിയാരയുടെ പ്രാന്തപ്രദേശത്ത് കാട്ടു പന്നികളെ വേട്ടയാടുന്നതിനിടയിൽ ജിമ്മി ഹ്യൂഗോ എന്ന തടിമിൽ ഉടമയായ വ്യക്തിയാണ് വലിയ ഒരു ജീവിയെ കണ്ടെത്തിയത്. ആദ്യം പിടിച്ചെങ്കിലും പിന്നീട് അതൊരു ഭീമൻ താവളയാണ് എന്ന് മനസ്സിലാക്കി. ഗ്രാമത്തിലെ ജനങ്ങൾ മുഴുവൻ ഭീമൻ തവളയെ കാണാൻ വരികയും വലുപ്പം കണ്ട് ഞെട്ടി എന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഡോഗ്ടൂത് മീഡിയ എന്ന യൂട്യൂബ് ചാനലിൽ പങ്കുവച്ചിരിക്കുന്ന വിഡിയോയിൽ ഒരു ഗ്രാമീണന്റെ കാൽമുട്ടിന്മേൽ കൂളായി ഇരിക്കുന്ന തവളയെ കാണാം. ഇടയ്ക്ക് ഗ്രാമീണൻ തവളയെ കൈകൊണ്ട് പൊക്കിയെടുക്കുമ്പോഴാണ് കക്ഷിയുടെ യഥാർത്ഥ വലിപ്പം മനസ്സിലാവുക.
സെറാറ്റോബട്രാച്ചിഡെ കുടുംബത്തിൽപെട്ട ഒരു ഇനമായ കോർണഫർ ഗപ്പി തവളയാണ് ഈ ഭീമൻ തവള എന്നാണ് അറിയാൻ സാധിച്ചത്. ഷോർട്ട്‌ലാന്റ് ദ്വീപുകളിൽ നിന്ന് ഹോളോടൈപ്പ് ശേഖരിച്ച ഹെൻറി ബി. ഗപ്പിയുടെ പേരാണ് ഇവയ്ക്ക്. ഭീമാകാരമായ തവളയെ ആദ്യമായി കണ്ടെത്തിയപ്പോൾ തനിക്ക് വിശ്വസിക്കാൻ സാധിച്ചില്ല എന്ന് ഡോഗ്ടൂത് മീഡിയ വീഡിയോഗ്രാഫർ ജിമ്മി പറഞ്ഞു. ഗ്രാമത്തിൽ പലരും മൃഗത്തെ 'ബുഷ് ചിക്കൻ' എന്നാണ് വിളിക്കുന്നത് എന്ന് ജിമ്മി പറയുന്നു.
"എന്റെ ജീവിതത്തിൽ ഞാൻ കണ്ട ഏറ്റവും വലിയ തവളയാണിത്. ഇതിന് ഒരു മനുഷ്യ കുഞ്ഞിന്റെ അതേ വലിപ്പമുണ്ട്. ജനങ്ങൾ അതിനെ 'ബുഷ് ചിക്കൻ' എന്ന് വിളിക്കുന്നു. കാരണം ഈ ഗ്രാമത്തിലെ ജനങ്ങൾക്ക് ചിക്കൻ വളരെ ഇഷ്ടമാണ്, പക്ഷേ അവയെ പിടിക്കാൻ പ്രയാസമാണ്," ജിമ്മി പറഞ്ഞു.
ഹൊനിയാരയുടെ പ്രാന്തപ്രദേശത്ത് കാട്ടു പന്നികളെ വേട്ടയാടുന്നതിനിടയിൽ ജിമ്മി ഹ്യൂഗോ എന്ന തടിമിൽ ഉടമയായ വ്യക്തിയാണ് വലിയ ഒരു ജീവിയെ കണ്ടെത്തിയത്. ആദ്യം പിടിച്ചെങ്കിലും പിന്നീട് അതൊരു ഭീമൻ താവളയാണ് എന്ന് മനസ്സിലാക്കി. ഗ്രാമത്തിലെ ജനങ്ങൾ മുഴുവൻ ഭീമൻ തവളയെ കാണാൻ വരികയും വലുപ്പം കണ്ട് ഞെട്ടി എന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഡോഗ്ടൂത് മീഡിയ എന്ന യൂട്യൂബ് ചാനലിൽ പങ്കുവച്ചിരിക്കുന്ന വിഡിയോയിൽ ഒരു ഗ്രാമീണന്റെ കാൽമുട്ടിന്മേൽ കൂളായി ഇരിക്കുന്ന തവളയെ കാണാം. ഇടയ്ക്ക് ഗ്രാമീണൻ തവളയെ കൈകൊണ്ട് പൊക്കിയെടുക്കുമ്പോഴാണ് കക്ഷിയുടെ യഥാർത്ഥ വലിപ്പം മനസ്സിലാവുക.
സെറാറ്റോബട്രാച്ചിഡെ കുടുംബത്തിൽപെട്ട ഒരു ഇനമായ കോർണഫർ ഗപ്പി തവളയാണ് ഈ ഭീമൻ തവള എന്നാണ് അറിയാൻ സാധിച്ചത്. ഷോർട്ട്‌ലാന്റ് ദ്വീപുകളിൽ നിന്ന് ഹോളോടൈപ്പ് ശേഖരിച്ച ഹെൻറി ബി. ഗപ്പിയുടെ പേരാണ് ഇവയ്ക്ക്. ഭീമാകാരമായ തവളയെ ആദ്യമായി കണ്ടെത്തിയപ്പോൾ തനിക്ക് വിശ്വസിക്കാൻ സാധിച്ചില്ല എന്ന് ഡോഗ്ടൂത് മീഡിയ വീഡിയോഗ്രാഫർ ജിമ്മി പറഞ്ഞു. ഗ്രാമത്തിൽ പലരും മൃഗത്തെ 'ബുഷ് ചിക്കൻ' എന്നാണ് വിളിക്കുന്നത് എന്ന് ജിമ്മി പറയുന്നു.
"എന്റെ ജീവിതത്തിൽ ഞാൻ കണ്ട ഏറ്റവും വലിയ തവളയാണിത്. ഇതിന് ഒരു മനുഷ്യ കുഞ്ഞിന്റെ അതേ വലിപ്പമുണ്ട്. ജനങ്ങൾ അതിനെ 'ബുഷ് ചിക്കൻ' എന്ന് വിളിക്കുന്നു. കാരണം ഈ ഗ്രാമത്തിലെ ജനങ്ങൾക്ക് ചിക്കൻ വളരെ ഇഷ്ടമാണ്, പക്ഷേ അവയെ പിടിക്കാൻ പ്രയാസമാണ്," ജിമ്മി പറഞ്ഞു.