തന്റെ ഇണയെ തേടി വർഷങ്ങളോളം അലഞ്ഞു നടക്കുക, അതും 8700ലേറെ മൈലുകൾ. കേട്ടിട്ട് തന്നെ വിശ്വാസം വരുന്നില്ല അല്ലേ. ഇങ്ങെനെയൊക്കെ ആരെങ്കിലും ചെയ്യോ എന്ന് ആലോചിക്കുകയായിരിക്കും. എന്നാൽ സത്യമാണ്. ഇണയെ തേടി രണ്ടു വർഷത്തിലേറെ അലഞ്ഞത് ഒരു ചെന്നായയാണ്. എന്നാൽ ഇണയെ കണ്ടെത്താനാകാതെ ഒടുവിൽ മരണത്തിന് കീഴടങ്ങിയിരിക്കുകയാണ്.
വംശനാശം നേരിടുന്ന ചാരനിറമുള്ള ചെന്നായക്കൂട്ടത്തിലെ 54ാമത്തെ ചെന്നായയായിരുന്നു ഇത്. ഒആര്‍ 54 എന്ന വിഭാഗത്തിൽ പെടുന്ന ചെന്നായ 2017 ഒക്ടോബറിലാണ് കഴുത്തില്‍ റേഡിയോ കോളറുമായി സഞ്ചാരും തുടങ്ങിയത്. എന്നാ ഈ റേഡിയോ കോളര്‍ കഴിഞ്ഞ ഡിസംബറില്‍ പ്രവര്‍ത്തനം നിലച്ചിരുന്നു. അത് കൊണ്ട് തന്നെ ചെന്നായായുടെ മരണകാരണം കൃത്യമായി കണ്ടെത്താനായില്ലെന്നാണ് കാലിഫോര്‍ണിയയിലെ വനംവകുപ്പ് വിശദമാക്കുന്നത്.
സംഭവം കിടുവാണ്: പട്ടികൾ പ്രണയദിനം ആഘോഷിച്ചത് എങ്ങനെയാണെന്ന് നോക്കൂ
എന്നാൽ ഈ ചെന്നായയെയാണ് ഫെബ്രുവരി അഞ്ചിന് ചത്ത നിലയില്‍ കണ്ടെത്തിയത്. ഒആര്‍ 54 എന്ന് പേരിട്ട ചെന്നായയുടെ കഴുത്തില്‍ ഘടിപ്പിച്ചിരുന്ന റേഡിയോ കോളറില്‍ നിന്നാണ് ചെന്നായ സഞ്ചരിച്ച ദൂരത്തിന്റെ കണക്ക് മനസിലായതെന്ന് വനം വകുപ്പ് വിശദമാക്കി. ഒരു ദിവസം ഏകദേശം 21 കിലോമീറ്റർ എന്ന കണക്കിലായിരുന്നു ചെന്നായയുടെ ഈ തനിച്ചുള്ള സഞ്ചാരം. ചെന്നായ ചത്തതെങ്ങനെയാണെന്ന് കണ്ടെത്താന്‍ അന്വേഷണം നടത്തുമെന്ന് വനംവകുപ്പ് വിശദമാക്കി.