ആപ്പ്ജില്ല

മരിച്ചു പോയ മകന്റെ ആഗ്രഹം ബഹിരാകാശ യാത്രികന്‍ ആകാന്‍; സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ ചിതാഭസ്മം ചന്ദ്രനിലേക്ക് അയക്കാന്‍ ഒരുങ്ങി മാതാപിതാക്കള്‍

യുഎസ് നാവികനായ സ്‌കോട്ടും ഗല്ലഗറും ഭാര്യ കോറി ഗല്ലഗറും അവരുടെ മകന്റെ ചിതാഭസ്മം ചന്ദ്രനിലേക്ക് അയക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഓണ്‍ലൈനിലൂടെ ഇതിനായി ഇവര്‍ പണം സ്വരൂപിക്കുകയാണ്.

Samayam Malayalam 15 Jul 2022, 1:10 pm

ഹൈലൈറ്റ്:

  • മകന്റെ വിയോഗത്തില്‍ വേദനിച്ച് മാതാപിതാക്കള്‍
  • ആഗ്രഹം സഫലമാക്കാന്‍ ശ്രമം
  • സാമ്പത്തിക സഹായവും തേടുന്നു
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam KID
മാത്യു ഗല്ലഗര്‍ (PC:Facebook/Cori k gallagher)
ജീവിതത്തിലെ ചിലരുടെ വിയോഗം നമുക്ക് താങ്ങാനാവുന്നതിലും വലുതായിരിക്കും. ചിലര്‍ പലപ്പോഴും മാനസികമായി തകര്‍ന്ന് പോകുന്ന അവസ്ഥ വരെ ഉണ്ടാകും. സ്വന്തം മകന്‍ നഷ്ടപ്പെട്ട അച്ഛനും അമ്മയും അവരുടെ മരിച്ചു പോയ മകന്റെ ആഗ്രഹം നടത്താന്‍ ചെയ്യുന്നതാണ് സോഷ്യല്‍ മീഡിയയുടെ കണ്ണ് നിറയ്ക്കുന്നത്. യുഎസ് നാവികനായ സ്‌കോട്ടും ഭാര്യ കോറി ഗല്ലഗറും അവരുടെ മകന്റെ ചിതാഭസ്മം ചന്ദ്രനിലേക്ക് അയക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
സ്‌കോട്ടിനും കോറി ഗല്ലഗറിനും അവരുടെ 11 വയസ്സുള്ള മകന്‍ മാത്യുവിനെ മെയ് മാസത്തിലാണ് അപ്രതീക്ഷിതമായി നഷ്ടപ്പെട്ടത്. അവന്റേത് വിയോഗം ഞങ്ങളെ വലിയ ദുഖത്തിലാഴ്ത്തി. ഞങ്ങളുടെ ആദ്യത്തെ മകനായിരുന്നു, എന്നെ അമ്മേ എന്ന് ആദ്യമായി വിളിച്ചത് മാത്യുവാണെന്ന് കോറി ഗല്ലഗെര്‍ പറഞ്ഞു. ഒരു ബഹിരാകാശ സഞ്ചാരിയാകുക എന്നതായിരുന്നു മാത്യുവിന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് ഗല്ലാഗര്‍ കുടുംബം പറഞ്ഞു. അഞ്ചാമത്തെ വയസ്സില്‍ തന്നെ ബഹിരാകാശ യാത്രികന്‍ ആകണമെന്ന് അവന്‍ തീരുമാനിച്ചിരുന്നു. ബഹിരാകാശവും വ്യോമയാന സാങ്കേതികവിദ്യയും അവന് വളരെ ഇഷ്ടമായിരുന്നു അതുകൊണ്ടാണ് മാതാപിതാക്കള്‍ ഇങ്ങനെയൊരു തീരുമാനം എടുത്തത്.

Also Read:'എത്ര നേരമായി ഞാന്‍ കാത്തിരിക്കുന്നു...', സ്‌കൂള്‍ വിട്ട് വന്ന കുട്ടികളെ ആലിംഗനം ചെയ്യുന്ന നായക്കുട്ടി, ഹൃദയം നിറച്ചൊരു വീഡിയോ

എന്റെ അച്ഛന്‍ അവനെ കെന്നഡി സ്‌പേസ് സ്റ്റെന്ററില്‍ കൊണ്ട് പോയിരുന്നു. പക്ഷെ അവര്‍ സീസണ്‍ പാസ് നിര്‍ത്തിയെങ്കിലും അവന്‍ വീണ്ടും അവിടെ പോകണമെന്ന് വലിയ ആഗ്രഹമായിരുന്നു എന്ന് കോറി പറയുന്നു. space X ലോഞ്ച് അവന് വലിയ ഇഷ്ടമായിരുന്നു എന്നും മാതാപിതാക്കള്‍ പറയുന്നു. എലോണ്‍ മസ്‌കിനോടും സ്പേസ് എക്സിനോടും അവന് വലിയ സ്‌നേഹമായിരുന്നു. കേപ് കനാവറലില്‍ നിന്ന് ബഹിരാകാശത്തേക്ക് പോകുന്ന എല്ലാ ദൗത്യങ്ങളുടെയും തത്സമയ വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്ത് അവനൊപ്പം ഇരുന്ന് ഞങ്ങള്‍ കണ്ടിരുന്നു എന്ന് കോറി പറഞ്ഞു.

ബഹിരാകാശ സഞ്ചാരിയാകുക എന്ന അവന്റെ ഏറ്റവും വലിയ സ്വപ്നം സാക്ഷാത്കരിക്കാന്‍ മാത്യുവിന്റെ മാതാപിതാക്കള്‍ ആഗ്രഹിക്കുന്നു. ഇതിനായി അവര്‍ സെലസ്റ്റിസ് മെമ്മോറിയല്‍ ബഹിരാകാശ വിമാനങ്ങള്‍ കണ്ടെത്തി. ഡെസ്റ്റിനി ഫ്‌ലൈറ്റ് 2023-ല്‍ കേപ് കനാവെറലില്‍ നിന്ന് വിക്ഷേപിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഈ വിമാനം മാത്യുവിന്റെ ചിതാഭസ്മം ബഹിരാകാശത്ത് എത്തിക്കുകയും ചന്ദ്രോപരിതലത്തില്‍ സംസ്‌കരിക്കുകയും ചെയ്യും. 12,000 ഡോളര്‍ മുതലാണ് ഈ വിമാനത്തിന്റെ നിരക്ക് ആരംഭിക്കുന്നത്. 'ഒരു കുട്ടിയെ നഷ്ടപ്പെടുന്ന ആരും അവരുടെ സ്വപ്നം സാക്ഷാത്കരിക്കാന്‍ എന്തും ചെയ്യും, അതുകൊണ്ട് തന്നെ സ്‌പേസുമായി ബന്ധപ്പെട്ട എന്തെങ്കിലും ചെയ്യേണമെന്ന് ഞങ്ങളും ആഗ്രഹിച്ചിരിുന്നുവെന്നും കോറി പറഞ്ഞു. മകന്റെ ആഗ്രഹം സഫലമാക്കാന്‍ വേണ്ടി ആളുകളില്‍ നിന്ന് സാമ്പത്തിക സഹായവും ഈ കുടുംബം തേടുന്നുണ്ട്.

Also Watch

ആര്‍ട്ടിക്കിള്‍ ഷോ