ആപ്പ്ജില്ല

കുന്നിനെ പച്ചപുതപ്പിക്കാൻ ഒറ്റയാൾപ്പട്ടാളം

വറ്റിവരണ്ട ഒരു മൊട്ടക്കുന്നിനെ പച്ച പുതപ്പിക്കാന്‍ ഒറ്റയാള്‍ പട്ടാളം- അതാണ് ശ്രീരംഗപട്ടണം സ്വദേശിയായ രമേഷ്.

TNN 12 Jun 2016, 2:25 pm
മൈസൂർ: വറ്റിവരണ്ട ഒരു മൊട്ടക്കുന്നിനെ പച്ച പുതപ്പിക്കാന്‍ ഒറ്റയാള്‍ പട്ടാളം- അതാണ് ശ്രീരംഗപട്ടണം സ്വദേശിയായ രമേഷ്. അഞ്ചു വര്‍ഷമെടുത്താണ് ഇദ്ദേഹം ഒരു മൊട്ടക്കുന്നിനെ മരങ്ങളും ചെടികളും പച്ച പുതപ്പിച്ച് പ്രകൃതിരമണീയമാക്കിയത്.
Samayam Malayalam one man green army
കുന്നിനെ പച്ചപുതപ്പിക്കാൻ ഒറ്റയാൾപ്പട്ടാളം


നിയമ പഠനം സാമ്പത്തിക പരാധീനതകള്‍ മൂലം പകുതിയ്ക്ക് വെച്ച് ഉപേക്ഷിച്ചിട്ടാണ് രമേഷ് പല ചെറു ജോലികളിലും മുഴുകി കുടുംബം പോറ്റാന്‍ തുടങ്ങിയത്. ഈ നാല്പത് വയസ്സിനിടയില്‍ ഈ ചെറുപ്പക്കാരന്‍ ചെയ്യാത്ത ജോലികളില്ലെന്നു തന്നെ പറയാം. അതിനിടയില്‍ കുടിവെള്ള വിതരണക്കാരനായും ജോലി നോക്കി. കരിഘട്ട കുന്നിലെ വെങ്കിട രമണസ്വാമി ക്ഷേത്രത്തിലെ സ്ഥിരം സന്ദര്‍ശകനുമായിരുന്നു രമേഷ്. എന്നാല്‍ കുന്നിന്‍റെ വറ്റി വരണ്ട അവസ്ഥ കണ്ട രമേഷ് തന്നാലാവും വിധം എന്തു ചെയ്യാനാകുമെന്നാലോചിച്ചു.

തന്നാലാവും വിധം മരത്തെകൾ നടാൻ രമേഷ് തീരുമാനിച്ചു. കുടിവെള്ള വിതരണം തൊഴിലാക്കിയിരുന്നതിനാല്‍ത്തന്നെ വെള്ളത്തിന്‍റെ ഉപയോഗ ശൂന്യമായ ജാറുകള്‍ ധാരാളം ലഭ്യമായിരുന്നു. അവയെ പകുതിയ്ക്ക് വെച്ച് മുറിച്ച് തെകളുടെ അരികില്‍ ഉയരത്തില്‍ സ്ഥാപിച്ചു. അവയില്‍ വെള്ളം നിറച്ച് അടപ്പില്‍ ദ്വാരമിട്ടാല്‍ രണ്ടു മൂന്നു ദിവസം തുള്ളി തുള്ളിയായി തെകളുടെ ചുവട്ടില്‍ വീഴും. അത്തരത്തില്‍ ധാരാളം തൈകളും കുറ്റിച്ചെടുകളും ആയുര്‍വേദ പച്ചമരുന്നു ചെടികള്‍ പോലും രമേഷ് വെച്ചു പിടിപ്പിച്ചു.

ഈ ഉദ്യമത്തിനിടില്‍ പല വെല്ലുവിളികളും നേരിടേണ്ടി വന്നതായി രമേഷ് പറയുന്നു. നനയ്ക്കലിനിടെ സ്വന്തം മൊബൈല്‍ ഫോൺ മോഷണം പോയതുള്‍പ്പടെ നിരുത്സാഹപ്പെടുത്താന്‍ കാരണങ്ങള്‍ അനവധിയുണ്ടായിരുന്നെങ്കിലും അതിനെയെല്ലാം അതിജീവിച്ചാണ് പ്രതിഫലമില്ലാത്ത പുണ്യപ്രവര്‍ത്തിയ്ക്കായി രമേഷ് തുനിഞ്ഞിറങ്ങിയത്.

ഏറ്റവും വലിയ വെല്ലുവിളി കാട്ടുതീയാണെന്നാണ് രമേഷ് പറയുന്നത്. സമീപത്തെ ഗ്രാമവാസികള്‍ ആചാരത്തിന്‍റെ ഭാഗമായി വനത്തിന് തീയിടും. അതിനെതിരെ ഫോറസ്റ്റ് ഉദ്യോഗസ്ഥരെയും കൂട്ടി ബോധവത്കരണം നടത്താനുള്ള തയാറെടുപ്പിലാണ് ഈ ചെറുപ്പക്കാരന്‍. ഓറഞ്ച് നിറത്തില്‍ വരണ്ടുണങ്ങി നിന്നിരുന്ന കുന്നിപ്പോള്‍ പച്ചനിറമായി മാറിയെങ്കില്‍, അതിനു പിന്നിലെ ഒറ്റയാള്‍പ്പട്ടാളത്തെ എത്ര അഭിനന്ദിച്ചാലാണ് മതിയാവുക?

ആര്‍ട്ടിക്കിള്‍ ഷോ