ആപ്പ്ജില്ല

ഞങ്ങൾക്ക് മാറ് മറയ്ക്കാൻ കഴിയാത്ത കാലത്ത് എവിടെയായിരുന്നു വിശ്വാസികൾ; പുന്നല ശ്രീകുമാർ

ശബരിമല വിധിയെ സ്വാഗതംചെയ്ത് സംസാരിച്ചതിന്റെ വീഡിയോയാണ് ഇപ്പോൾ പ്രചരിക്കുന്നത്.

Samayam Malayalam 6 Dec 2022, 6:29 am
കൊച്ചി: തങ്ങൾക്ക് മാറ് മറക്കാൻ കഴിയാത്ത, വഴി നടക്കാൻ പാടില്ലാത്ത വിദ്യാലയങ്ങളിൽ കയറാൻ പാടില്ലാത്ത ഒരു കാലമുണ്ടായിരുന്നു. അന്നെവിടെ ആയിരുന്നു ഈ വിശ്വാസി സമൂഹമെന്ന ചോദ്യവുമായി കേരള പുലയ മഹാസഭാ നേതാവ് പുന്നല ശ്രീകുമാർ. നാമജപ ഘോഷയാത്രയിൽ കേരളത്തിന്റെ തെക്ക് ഭാഗത്തേയ്ക്ക് ദളിതരായ ആരെയും മുൻപന്തിയിൽ കണ്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Samayam Malayalam punnala sreekumar


36 അബ്രാഹ്മണരെ ശാന്തിക്കാരായി നിയമിച്ചു. ഹൈന്ദവ വിശ്വാസം അനുസരിച്ച് ബ്രഹ്മജ്ഞാനം നേടിയാൽ ബ്രാഹ്മണരായി പരിഗണിക്കണമെന്നാണ്, എന്നാൽ അതുണ്ടായില്ല. താന്ത്രിക വിദ്യ ശാസ്ത്രീയമായി അഭ്യസിച്ച് എഴുത്തുപരീക്ഷയും കഴിഞ്ഞ് ചെന്നിട്ടും പരിഗണിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ചെട്ടിക്കുളങ്ങരയിൽ സുധികുമാർ എന്ന ചെറുപ്പക്കാരൻ തന്ത്രിയായി ജോലികിട്ടിയ ശേഷം അമ്പലത്തിൽ ചെന്നപ്പോൾ ഈഴവ സമുദായത്തിൽപ്പെട്ടയാൾ പൂജ ചെയ്താൽ ദേവീ കോപമുണ്ടാകുമെന്നാണ് പറഞ്ഞത്. ഇത്തരത്തിൽ നിയമിക്കപ്പെട്ടവർക്കൊന്നും ഭയരഹിതമായി ജോലിചെയ്യാനുള്ള സാഹചര്യം ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജു നാരായണ ശർമ്മ താന്ത്രിക വിദ്യ പഠിപ്പിച്ചതിന്റെ പേരിൽ ആസിഡ് അറ്റാക്ക് നേരിടേണ്ടി വന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയെ സ്വാഗതംചെയ്ത് പ്രസംഗിക്കുകയായിരുന്നു പുന്നല ശ്രീകുമാർ. ഇതിന്റെ ഭാഗങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ