ആപ്പ്ജില്ല

കാല്‍നഷ്ടമായപ്പോള്‍ കാമുകി കൈവിട്ടു; പക്ഷേ റാഫി ഒരു സംഭവമായി !

ഓര്‍ത്തഡോക്സ് കുടുംബത്തിൽ ജനിച്ച മുഹമ്മദ് റാഫി എന്ന യുവാവിന് യാത്രകൾ ഏറെ ഇഷ്ടമായിരുന്നു

TNN 18 Jun 2017, 10:13 pm
പണവും പ്രതാപവും ഉള്ളപ്പോൾ നമുക്കൊപ്പം നിരവധിപേരുണ്ടാകും. ആ സമയത്ത് ആരൊക്കെ അരികത്തുണ്ടാകും എന്നതല്ല മറിച്ച് ഒന്നുമില്ലാതിരിക്കുമ്പോൾ ആരൊക്കെ നമ്മുടെ കൂടെയുണ്ടാവും എന്നതിലാണ് കാര്യമിരിക്കുന്നതെന്ന് മുഹമ്മദ് റാഫിയെന്ന ഈ യുവാവ് പറയും. കാരണം ജീവിതം ഇയാളെ പഠിപ്പിച്ച ചില പാഠങ്ങളതാണ്.
Samayam Malayalam rafis inspire life
കാല്‍നഷ്ടമായപ്പോള്‍ കാമുകി കൈവിട്ടു; പക്ഷേ റാഫി ഒരു സംഭവമായി !


സേലത്ത് ഒരു യാഥാസ്ഥിതിക മുസ്ലീം ഓര്‍ത്തഡോക്സ് കുടുംബത്തിൽ ജനിച്ച മുഹമ്മദ് റാഫി എന്ന യുവാവിന് യാത്രകൾ ഏറെ ഇഷ്ടമായിരുന്നു. അങ്ങനെയിരിക്കെ 15-ാം വയസ്സിൽ 2000 രൂപ കയ്യിൽ എടുത്ത് കൊടുത്തിട്ട് ഉപ്പ ഇയാളോട് എന്തെങ്കിലും ബിസിനസ് ചെയ്ത് ജീവിക്കാന്‍ പറഞ്ഞു. പക്ഷെ പഠിക്കാന്‍ ഏറെ താല്‍പര്യമുണ്ടായിരുന്ന റാഫി മാമന്‍റെ അടുത്ത് പോയിനിന്നു. ബാര്‍ അറ്റൻഡറായി ജോലി ചെയ്ത് ഏവിയേഷൻ കോഴ്സ് പൂ‍ർത്തിയാക്കി.

ആയിടയ്ക്ക് ഒരു എയര്‍ ഹോസ്റ്റസുമായി പ്രണയത്തിലായി. ഒരുമിച്ച് കുവൈത്തിൽ പോകാൻ അവസരം കൈവന്നു. ആയിടെ സുഹൃത്തിനോടൊപ്പം ആന്ധ്രാപ്രദേശിലേക്ക് ഒരു കാര്യത്തിനായി പോകേണ്ടിവന്നു. ആ യാത്രയ്ക്കിടെ ലോറിയിടിച്ചു. കൂട്ടുകാരന്‍ റാഫിയുടെ കൈയിൽ കിടന്ന് മരിച്ചു. കാലുകള്‍ ഒടിഞ്ഞ് തൂങ്ങി വേര്‍പെടാറായ റാഫിയെ നാട്ടുകാർ ആരോ ആശുപത്രിയിലെത്തിച്ചു. ഭാവിയിൽ നടക്കുവാൻ‍ പോലും സാധിക്കില്ലെന്ന് ഡോക്ടര്‍മാർ വിധിയെഴുതി. കാമുകി പോലും ഉപേക്ഷിച്ചുപോയി. വിഷാദരോഗം പിടിപെട്ടതോടെ ആത്മഹത്യ ചെയ്യാന്‍ നോക്കി. പക്ഷേ ആരൊക്കെയോ ചേ‍ർന്ന് രക്ഷപെടുത്തുകയായിരുന്നുവെന്ന് റാഫി.



പിന്നീട് തന്റെ ഉമ്മയുടെ പരിചരണം തന്നെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. എനിക്കുവേണ്ടി തന്നെ ജീവിക്കണമെന്ന് ഉമ്മ പഠിപ്പിച്ചു. അങ്ങനെ ഞാൻ എന്നെതന്നെ സേനേഹിച്ചുതുടങ്ങി. കൈകാലുകള്‍ അനക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. ഒരു വര്‍ഷം നീണ്ട ചികിത്സയ്ക്ക് ശേഷം കാലുകളുടെ ചലനശേഷി ലഭിച്ചു. ആര്‍ട്സ് പഠിക്കാന്‍ യുകെയിലേക്ക് പോയി. രണ്ട് മാസ്റ്റേഴ്സ് ഡിഗ്രി നേടി തിരികെയെത്തി. അറിയപ്പെടുന്ന ഫോട്ടോഗ്രാഫര്‍ ആണ് റാഫിയിപ്പോൾ. പക്ഷേ തന്റെ ഉപ്പ ഇപ്പോഴും തന്നോട് സംസാരിക്കാറില്ലെന്ന് റാഫി പറയുന്നു. പക്ഷേ അതുമാറുമെന്നും എല്ലാം അറിഞ്ഞ് ഉപ്പ തന്നോട് സംസാരിക്കുമെന്നും റാഫി വിശ്വസിക്കുന്നു. യാത്രകളോടും ഫോട്ടോഗ്രഫിയോടും പ്രണയമാണിപ്പോൾ. ഒറ്റയ്ക്ക് ബൈക്കിൽ ഭൂട്ടന്‍ യാത്ര നടത്തി. ജീവിതം ഒന്നല്ലേ അത് ആസ്വദിച്ച് ജീവിക്കണെന്ന് റാഫി പറയുന്നു.

Life of muhammed rafi

Inspire life of a photographer.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ