ആപ്പ്ജില്ല

ആണിന്റെ സുരക്ഷിതത്വം ആരും ചിന്തിക്കുന്നില്ല

ആണ്‍കുട്ടികളുടെ ജീവിതം എത്ര സുരക്ഷിതമല്ല എന്ന അടിക്കുറിപ്പോടെ ഈ യുവാവിന്റെ ജീവിതം ചര്‍ച്ച ചെയ്യപ്പെടുകയാണ്

TNN 23 Nov 2017, 11:27 pm
ആണ്‍കുട്ടികളുടെ ജീവിതം എത്ര സുരക്ഷിതമല്ല എന്ന അടിക്കുറിപ്പോടെ ഈ യുവാവിന്റെ ജീവിതം ചര്‍ച്ച ചെയ്യപ്പെടുകയാണ്. മുംബൈയിലെ ആളുകളുടെ ജീവിതം പറയുന്ന ഹ്യൂമന്‍സ് ഓഫ് മുംബൈ എന്ന ബ്ലോഗിലാണ് പോസ്റ്റുള്ളത്. രണ്ടു വര്‍ഷം മുന്‍പുള്ള ഈ പോസ്റ്റ് വീണ്ടും പ്രചരിക്കുകയാണ്.
Samayam Malayalam rape attempt for boys in india
ആണിന്റെ സുരക്ഷിതത്വം ആരും ചിന്തിക്കുന്നില്ല


ഏഴാം വയസ്സില്‍ അമ്മാവനില്‍ നിന്നും ആദ്യമായി പീഡനം ഏല്‍ക്കേണ്ടി വന്നു. കുളിപ്പിക്കാനെന്ന വ്യാജേന പ്രകൃതി വിരുദ്ധ പീഡനം നടത്തി. പന്ത്രണ്ടാം വയസില്‍ അമ്മാവന്റെ സുഹൃത്തുക്കള്‍ ചേര്‍ന്ന് കൂട്ട ബലാത്സംഗത്തിന് വിധേയനാക്കി. അമ്മാവന്റെ അടുത്ത് ചെന്നാലുടന്‍ വിവസ്ത്രനായി കട്ടിലില്‍ കമഴ്ന്ന് കിടക്കും, പെട്ടെന്ന് കഴിഞ്ഞു കിട്ടുമല്ലോ. താന്‍ ഒരു സ്വവര്‍ഗ്ഗാനുരാഗിയാണെന്ന് പോലും അക്കാലത്ത് വിശ്വസിച്ചു.

പതിനെട്ടാം വയസിലായിരുന്നു അത്. തന്റെ ശരീരത്തിലേക്ക് ചാടി വീണ അയാളെ അവന്‍ ചവിട്ടിയെറിഞ്ഞു. 11 വര്‍ഷത്തിന് ശേഷം ആദ്യമായി പറ്റില്ല എന്ന് ആദ്യമായി പറഞ്ഞു. അമ്മയോട് കാര്യങ്ങള്‍ പറഞ്ഞു. എന്താണ് നേരത്തെ പറയാഞ്ഞതെന്ന് അമ്മ ചോദിച്ചു.പെണ്‍കുട്ടിക്കുണ്ടാവുന്ന അതേ പ്രശ്നങ്ങള്‍ ഒരു ആണ്‍കുട്ടിക്കും ഉണ്ടാവുമെന്ന് ചിന്തിക്കാതെ പോകുന്ന സമൂഹത്തിന്റെ പ്രശ്നമാണ് അത്. അമ്മാവനോട് തനിക്ക് വിരോധമില്ല.

കാരണം അയാളുടെ ചിന്താഗതിക്കാണ് പ്രശ്നം. നഷ്ടമായ 11 വര്‍ഷം തനിക്ക് തിരിച്ച്‌ കിട്ടില്ല. പക്ഷേ ഇനി ഒരു കുട്ടിക്കും ഇങ്ങിനെ ഒരു അനുഭവം ഉണ്ടാവാതെയിരിക്കാന്‍ എന്തെങ്കിലുമൊക്കെ ചെയ്യാം. യുവാവ് പോസ്റ്റ് ഇങ്ങിനെ അവസാനിപ്പിക്കുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ