ആപ്പ്ജില്ല

ഡാവിഞ്ചിയുടെ ‘ലോകരക്ഷകന്‍’ വാങ്ങിയത് സൗദി കിരീടാവകാശി

ക്രിസ്തുവിന്റെ രൂപത്തിലുള്ള വിഖ്യാത ചിത്രമാണ് സാല്‍വദോര്‍ മുണ്ടി. 1505ലാണ് ഡാവിഞ്ചി ഈ ചിത്രം വരച്ചത്.

TNN 9 Dec 2017, 9:52 pm
ലിയോനാര്‍ഡോ ഡാവിഞ്ചിയുടെ സാല്‍വദോവര്‍ മുണ്ടി (Salvator Mundi)എന്ന ചിത്രം വാങ്ങിയത് സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. യുഎസ് ഇന്റലിജന്‍സിനെ ഉദ്ധരിച്ചു വാള്‍സ്ട്രീറ്റ് ജേണല്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
Samayam Malayalam saudi arabias us embassy chimes in on the fate of leonardos salvator mundi
ഡാവിഞ്ചിയുടെ ‘ലോകരക്ഷകന്‍’ വാങ്ങിയത് സൗദി കിരീടാവകാശി


ഒരു കലാരൂപത്തിന് ലേലത്തില്‍ ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയായ 45 കോടി ഡോളറിനാണ് (ഏകദേശം 2906 കോടി രൂപ) മുഹമ്മദ് ബിന്‍ സല്‍മാന്‍ ചിത്രം സ്വന്തമാക്കിയത്. ലേലം നടന്ന് ഒരു മാസത്തിന് ശേഷമാണ് ഇക്കാര്യം പുറത്തുവന്നത്. ചിത്രം ഇനി യുഎഇയിലെ ലൂവ്ര്‍ അബുദാബി മ്യൂസിയത്തില്‍ സൂക്ഷിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചിത്രം വാങ്ങിയത് ബാദര്‍ ബിന്‍ അബ്ദുള്ള ബിന്‍ മുഹമ്മദ് ബിന്‍ ഫര്‍ഹാന്‍ അല്‍ സൗദ് രാജകുമാരനാണെന്നായിരുന്നു ആദ്യം പുറത്തുവന്ന വാര്‍ത്തകള്‍. എന്നാല്‍ ബാദര്‍ രാജകുമാര്‍ വെറും നോമിനി മാത്രമാണെന്നും യഥാര്‍ത്ഥ ഉടമ മുഹമ്മദ് ബിന്‍ സല്‍മാന്‍ ആണെന്നുമാണ് വാള്‍സ്ട്രീറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ക്രിസ്തുവിന്റെ രൂപത്തിലുള്ള വിഖ്യാത ചിത്രമാണ് സാല്‍വദോര്‍ മുണ്ടി. 1505ലാണ് ഡാവിഞ്ചി ഈ ചിത്രം വരച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ