ആപ്പ്ജില്ല

വീണ്ടും വിവാദമായി തരൂറിന്‍റെ 'പദപ്രയോഗം': മൽസ്യത്തൊഴിലാളികളുടെ പ്രതിഷേധം

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് മൽസ്യവില്‍പനകേന്ദ്രത്തിലെത്തിയ തരൂർ പോസ്റ്റ് ചെയ്ത ട്വീറ്റ് മത്സ്യത്തൊഴിലാളികളെ ഒന്നടങ്കം അപമാനിക്കുന്നതാണെന്നാണ് സാമൂഹ്യ മാധ്യമങ്ങളിലെ ചർച്ച.

Samayam Malayalam 30 Mar 2019, 8:47 am

ഹൈലൈറ്റ്:

  • തരൂരിനെതിരെ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം
  • ട്വീറ്റ് പിൻവലിക്കണമെന്ന് ആവശ്യം
  • സവർണ്ണ മനോഭാവമുള്ള ട്വീറ്റാണ് തരൂരിന്റേതെന്ന് ആക്ഷേപം
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam shashi tharoor
കൊച്ചി: യുഡിഎഫ് തിരുവനന്തപുരം സ്ഥാനാർഥി ശശി തരൂരിന്റെ ട്വീറ്റ് വീണ്ടും വിവാദത്തിൽ. തോപ്പുംപടി, സൗദി കടപ്പുറത്തുള്ള മത്സ്യത്തൊഴിലാളികളാണ് ഇത്തവണ തരൂരിന്റെ ട്വീറ്റിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് മൽസ്യവില്‍പനകേന്ദ്രത്തിലെത്തിയ തരൂർ പോസ്റ്റ് ചെയ്ത ട്വീറ്റ് മത്സ്യത്തൊഴിലാളികളെ ഒന്നടങ്കം അപമാനിക്കുന്നതാണെന്നാണ് സാമൂഹ്യ മാധ്യമങ്ങളിലെ ചർച്ച. വെജിറ്റേറിയൻ ഭക്ഷണം മാത്രം കഴിക്കുന്ന തനിക്ക് പോലും സന്തോഷമുണ്ടാക്കുന്ന അനുഭവമാണ് മത്സ്യമാർക്കറ്റിൽ നിന്ന് ലഭിച്ചതെന്നാണ് തരൂറിന്റെ ട്വീറ്റ്.

തരൂർ ട്വീറ്റ് ചെയ്ത 'squeamishly' എന്ന വാക്കാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. സവർണ്ണ മനോഭാവത്തോടെ തരൂർ ഉപയോഗിച്ച വാക്ക് പിൻവലിക്കണമെന്നാണ് ഭൂരിപക്ഷം പേരും അഭിപ്രായപ്പെടുന്നത്.


എന്നാൽ, സാമൂഹ്യമാധ്യമങ്ങളിൽ ട്വീറ്റ് ചർച്ചയായതോടെ തരൂർ തന്നെ വിശദീകരണവുമായി എത്തി. തന്റെ ഇംഗ്ലീഷ് ഭാഷ മനസിലാക്കാൻ ബുദ്ധിമുട്ടുള്ളവർക്കായി 'squeamishly' എന്ന വാക്കിന്റെ അർഥം ട്വീറ്റ് ചെയ്തുകൊണ്ടാണ് തരൂർ രംഗത്തെത്തിയിരിക്കുന്നത്. സത്യസന്ധമായി അല്ലെങ്കിൽ ശുണ്ഠിയുള്ളതായി എന്ന രണ്ട് അർത്ഥങ്ങളാണ് ഓളം ഓൺലൈൻ ഡിക്ഷണറിയിൽ ഈ വാക്കിന് ലഭിക്കുന്നത്.


തന്റെ ഉദ്ദേശ്യശുദ്ധിയെ ആരും തെറ്റിദ്ധരിക്കേണ്ടെന്ന് വ്യക്തമാക്കുകയാണ് ശശി തരൂർ. മുൻപ് 'കാറ്റിൽ ക്ളാസ്'എന്ന തരൂരിന്റെ ട്വിറ്റർ പ്രയോഗം ഇതിന് മുൻപ് ഏറെ വിവാദമായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ