ആപ്പ്ജില്ല

കേരളത്തിനൊരു എയർ ആംബുലൻസ്; ആവശ്യം ശക്തം

എയർ ആംബുലൻസിന്‍റെ അഭാവത്തിൽ 15 ദിവസം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ മംഗലാപുരത്തുനിന്നും തിരുവനന്തപുരത്തേക്ക് എത്തിക്കുവാനുള്ള തീവ്രശ്രമം നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് സുൽഫിയുടെ പോസ്റ്റ് ചര്‍ച്ചയായിരിക്കുന്നത്

Samayam Malayalam 16 Apr 2019, 4:52 pm
സംസ്ഥാനത്ത് എത്രയും പെട്ടെന്ന് എയർ ആംബുലൻസ് സര്‍ക്കാര്‍ സ്വന്തമായി ആരംഭിക്കണമെന്ന് ഡോ. സുൽഫി നൂഹു. തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഡോ. സുൽഫി നൂഹു ഇക്കാര്യം ഉന്നയിച്ചിരിക്കുന്നത്. എയർ ആംബുലൻസിന്‍റെ അഭാവത്തിൽ 15 ദിവസം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ മംഗലാപുരത്തുനിന്നും തിരുവനന്തപുരത്തേക്ക് എത്തിക്കുവാനുള്ള തീവ്രശ്രമം നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് സുൽഫിയുടെ പോസ്റ്റ് ചര്‍ച്ചയായിരിക്കുന്നത്.
Samayam Malayalam ambulance


ഡോ. സുൽഫിയെ കൂടാതെ നിരവധിപേര്‍ നാല് എയർപോർട്ടുള്ള കേരളത്തിൽ എന്തിനാണ് പിഞ്ചുകുഞ്ഞുമായി റോഡിലൂടെ പായുന്നതെന്ന ചോദ്യവുമായി സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയിട്ടുമുണ്ട്. എന്നാൽ ഹൃദയമാറ്റത്തിനുള്ള കുട്ടിയുമായി മര്‍ദ്ധവ്യത്യാസമുണ്ടാകാനിടയുള്ളതിനാൽ എയര്‍ ആംബുലൻസിൽ യാത്രചെയ്യാനാകില്ലെന്നും അഭിപ്രായം ഉയരുന്നുമുണ്ട്.

ഡോ.സുൽഫിയുടെ ഉള്‍പ്പെടെയുള്ള ഫേസ്ബുക്ക് പോസ്റ്റുകള്‍ ചുവടെ :

വേണം എയർ ആംബുലൻസ് ഉടനെ !!
=============================
എയർ ആംബുലൻസിലെ അഭാവത്തിൽ അഥവാ എയർ ആംബുലൻസ് വാടകയ്ക്കെടുക്കാൻ സാമ്പത്തികശേഷി ഇല്ലാത്തതിനാൽ 15 ദിവസം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ മംഗലാപുരത്തുനിന്നും തിരുവനന്തപുരത്തേക്ക് എത്തിക്കുവാനുള്ള തീവ്ര ശ്രമം നടക്കുകയാണ് .

ഉദ്യമം വിജയിക്കട്ടെ

പക്ഷേ മംഗലപുരത്തു നിന്നും തിരുവനന്തപുരം വരെ എത്താൻ 15 മണിക്കൂർ യാത്ര ആവശ്യമാണ്.

വെറും ഒരു മണിക്കൂർ കൊണ്ട് എത്താവുന്ന ദൂരം താണ്ടാൻ 15 മണിക്കൂർ എടുക്കുന്നത് ഒരിക്കലും സ്വീകാര്യമല്ല.

കേരളത്തിൽ ഉടൻ ആരംഭിക്കണം എയർ ആംബുലൻസ് .
നിലവിലുള്ള സ്വകാര്യ എയർ ആംബുലൻസുകൾ സാധാരണകാർക്ക് തീർത്തും അപ്രാപ്യമാണ്.

എല്ലാക്കാലത്തും എല്ലാ കാര്യത്തിലും മാതൃകയായ കേരളം ഇവിടെയും മാതൃക സൃഷ്ടിക്കും .

സൃഷ്ടിക്കണം

ഡോ സുൽഫി നൂഹു




ആര്‍ട്ടിക്കിള്‍ ഷോ