ആപ്പ്ജില്ല

ടെക്നോ പാര്‍ക്കിനടുത്തെ തട്ടുകട, ഒരു ഗവേഷകയുടെ ഓര്‍ക്കൂട്ട് സ്റ്റോറി

തിരുവനന്തപുരം ടെക്നോപാര്‍ക്കിനടുത്തു ചപ്പാത്തിയും ദോശയും കറികളും ഓംലറ്റും വില്‍ക്കുന്ന തട്ടുകട നടത്തുന്ന ഈ മഹാരാഷ്ട്രക്കാരിക്ക് വ്യക്തമായ ഒരു ജീവിതലക്ഷ്യമുണ്ട്

Samayam Malayalam 23 Apr 2018, 10:04 am
തിരുവനന്തപുരം ടെക്നോപാര്‍ക്കിനടുത്തു ചപ്പാത്തിയും ദോശയും കറികളും ഓംലറ്റും വില്‍ക്കുന്ന തട്ടുകട പലരും കണ്ടുകാണും. അത് നടത്തുന്ന ഈ മഹാരാഷ്ട്രക്കാരിയെയും.
Samayam Malayalam 31071097_1502410459868282_5022018365146992628_n


തട്ടുകട മുതലാളിയായ സ്നേഹ ലിംബ ഗാവോക്കര്‍ എന്ന ഈ യുവതി സാധാരണക്കാരിയല്ല. പഠിക്കാന്‍ വേണ്ടിയാണ് ഇവരുടെ ഈ അധ്വാനം മുഴുവന്‍. കേരളാ യൂണിവേഴ്സിറ്റിയില്‍ പി.എച്ച്.ഡി ക്ക് റിസര്‍ച്ച് ചെയ്യുകയാണ് സ്നേഹ. ഭര്‍ത്താവ് പ്രേംശങ്കറിനൊപ്പം സ്നേഹയുടെ പഠന ആവശ്യത്തിനും അവര്‍ക്ക് ജീവിക്കാനും വേണ്ടിയാണ് ഈ തട്ടുകട നടത്തുന്നത്.

ജാര്‍ഖണ്ഡ് സ്വദേശിയായ പ്രേം ശങ്കറും മഹാരാഷ്ട്ര സ്വദേശിനിയായ സ്നേഹയും ഓര്‍ക്കൂട്ട് വഴിയാണ് പരിചയപ്പെടുന്നതും വിവാഹിതരാകുന്നതും. രണ്ടു പേരുടെയും വീട്ടുകാര്‍ വിവാഹത്തിന് എതിരായിരുന്നു.

വിവാഹശേഷം ഏറെ കഷ്ടപ്പാടുകള്‍ സഹിക്കേണ്ടി വന്നു. പ്രേംശങ്കറിനു ഡല്‍ഹിയിലായിരുന്നു ജോലി. സ്നേഹക്ക് പി.ച്ച്. ഡി ചെയ്യണമെന്ന ആഗ്രഹം സഫലമാക്കാന്‍ പ്രേംശങ്കറും പരിശ്രമിച്ചു.സ്നേഹയ്ക്ക് കേരളാ യൂണിവേഴ്സിറ്റിയില്‍ അഡ്മിഷന്‍ ലഭിച്ചതിനെത്തുടര്‍ന്ന് ഇരുവരും കേരളത്തിലെത്തുകയാ യിരുന്നു. സ്നേഹയുടെ പഠനത്തിനായി പ്രേംശങ്കറിനു ഡല്‍ഹിയിലെ ജോലി ഉപേക്ഷേക്കേണ്ടി വന്നു.

കേരളത്തിലെത്തിയപ്പോള്‍ പഠനവും, താമസവും, ആഹാരവും പ്രശ്നമായി. അതിനായി ഇരുവരും സ്വയം കണ്ടുപിടിച്ച വഴിയാണ് ഈ തട്ടുകട. പഠനത്തിനു ശേഷം കടയിലെത്തി ജോലിയില്‍ വ്യപൃതയാകുന്ന സ്നേഹ തയ്യാറാക്കുന്ന സ്വാദിഷ്ടമായ ഉത്തരേന്ത്യന്‍ മോഡല്‍ ഉന്നതനിലവാരമുള്ള ചപ്പാത്തിയും കറികളും കഴിക്കാന്‍ ടെക്നോപാര്‍ക്കിലെ ധാരാളം ആളുകള്‍ ഇപ്പോള്‍ എത്തുന്നുണ്ട്

റിസര്‍ച്ച് പൂര്‍ത്തിയാക്കിയശേഷം ജര്‍മ്മനിയില്‍ ജോലിയും സ്ഥിരതാമസവും അവര്‍ പ്ലാന്‍ ചെയ്തുകഴിഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ