ആപ്പ്ജില്ല

ഇന്‍റർവ്യൂ ചെയ്യുന്നത് സ്ത്രീ: ടി.കെ ഹംസ അഭിമുഖം നിഷേധിച്ചതായി മാധ്യമപ്രവര്‍ത്തക

പെണ്‍കുട്ടി ആയാല്‍ വരേണ്ടാ ആണ്‍കുട്ടി വന്നാല്‍ അഭിമുഖം തരാമെന്ന് അദ്ദേഹം പറഞ്ഞു.

TNN 29 Mar 2017, 7:08 pm
കൊച്ചി: മംഗളം നല്‍കിയ വാര്‍ത്തയ്ക്ക് പിന്നാലെ വനിതാ മാധ്യമപ്രവര്‍ത്തകര്‍ അനുഭവിക്കുന്ന അവഗണനകൾ വെളിപ്പെടുത്തി മാധ്യമപ്രവര്‍ത്തക രംഗത്ത്. ന്യൂസ് 18 കേരളയിലെ മാധ്യമ പ്രവര്‍ത്തകയായ സുവി വിശ്വനാഥാണ് ഇത്തരത്തില്‍ അനുഭവപ്പെട്ട അവഗണന സാമൂഹ്യ മാധ്യമത്തിലൂടെ വെളിപ്പെടുത്തിയത്. മംഗളം നല്‍കിയ വാര്‍ത്തയോടെ ജേര്‍ണലിസത്തിന്‍റെ വിശ്വാസ്യത തകര്‍ന്നു എന്ന് കരുതുന്നില്ലെന്നും മാധ്യമ പ്രവര്‍ത്തനം തുടര്‍ന്ന് ചെയ്യാന്‍ പറ്റാത്ത പണിയായി എന്നും തോന്നുന്നില്ലെന്നും സുവി വിശദമാക്കുന്നു.
Samayam Malayalam tk hamsa declined interview just because of woman journalist
ഇന്‍റർവ്യൂ ചെയ്യുന്നത് സ്ത്രീ: ടി.കെ ഹംസ അഭിമുഖം നിഷേധിച്ചതായി മാധ്യമപ്രവര്‍ത്തക


മംഗളം ചാനല്‍ പുറത്തു വിട്ട വാര്‍ത്തക്ക് ശേഷം അഭിമുഖത്തിനായി സിപിഐഎമ്മിലെ മുതിര്‍ന്ന നേതാവായ ടി.കെ ഹംസയെ വിളിച്ചതായും വനിതാ മാധ്യമപ്രവര്‍ത്തകയാണെങ്കില്‍ അഭിമുഖത്തിനില്ലെന്ന് അദ്ദേഹം പ്രതികരിച്ചതായും സുവി വ്യക്തമാക്കുന്നു. പെണ്‍കുട്ടി ആയാല്‍ വരേണ്ടാ ആണ്‍കുട്ടിയായാല്‍ അഭിമുഖം തരാമെന്ന് അദ്ദേഹം പറഞ്ഞു. സദാചാര പ്രശ്‌നങ്ങള്‍ക്കെതിരെ ശക്തമായ നിലപാടെടുക്കുന്ന സിപിഐഎമ്മിലെ ഒരു മുതിര്‍ന്ന നേതാവില്‍ നിന്നാണ് ഇത്തരം സമീപനമെന്നും സുവി ചൂണ്ടിക്കാട്ടുന്നു.

ഫേസ്‍‍ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം

മംഗളം നല്‍കിയ വാര്‍ത്ത കൊണ്ട് മുഴുവന്‍ വനിതാ മാധ്യമ പ്രവര്‍ത്തകരെയും അടച്ചാക്ഷേപിക്കുന്നവരുടെ ശ്രദ്ധയിലേക്കാണ് ഈ കുറിപ്പ്. ഇന്ന് ഇത് എഴുതാന്‍ ഒരു കാരണമുണ്ട്. ഉപതെരഞ്ഞടുപ്പ് റിപ്പോര്‍ട്ടിങിനായി രണ്ട് നാളായി മലപ്പുറത്താണ്.

അഭിമുഖത്തിനായി സിപിഐഎമ്മിലെ ഒരു മുതിര്‍ന്ന നേതാവിനെ വിളിച്ചു. എന്നിട്ടെന്തിനാ എ കെ. ശശീന്ദ്രനാക്കാനാണോയെന്ന് മറുചോദ്യം. പെണ്‍കുട്ടി ആയാല്‍ വരേണ്ടാ ആണ്‍കുട്ടിയായാല്‍ അഭിമുഖം തരാമെന്ന് അദ്ദേഹം പറഞ്ഞു. സദാചാര പ്രശ്‌നങ്ങള്‍ക്കെതിരെ ശക്തമായ നിലപാടെടുക്കുന്ന സിപിഐഎമ്മിലെ ഒരു മുതിര്‍ന്ന നേതാവില്‍ നിന്നാണ് ഇത്തരം സമീപനം.

ആറേഴ് വര്‍ഷമായി മാധ്യമ പ്രവര്‍ത്തനം തുടങ്ങിയിട്ട്. മന:സാക്ഷിക്ക് നിരക്കാത്ത തൊന്നും വാര്‍ത്തയായി നല്‍കിയിട്ടില്ല. എത്തിക്‌സ് മറന്ന് ജോലി ചെയ്തിട്ടുമില്ല. ഞാന്‍ മാത്രമല്ല, ഈ മേഖലയിലെ ഭൂരിപക്ഷം സ്ത്രീകളും അങ്ങനെയാണെന്നാണ് വിശ്വാസം. സ്ത്രീ ആയി എന്നത് മാധ്യമ പ്രവര്‍ത്തനം ചെയ്യാന്‍ പരിമിതിയാണെന്ന് തോന്നിയിട്ടില്ല. അത്രത്തോളം ഹ്യദയത്തോട് ചേര്‍ത്തു പിടിച്ചാണ്, ആഗ്രഹിച്ചാണ് ഈ ജോലി ചെയ്യുന്നത്. മംഗളം നല്‍കിയ വാര്‍ത്തയോടെ ജേര്‍ണലിസത്തിന്റെ വിശ്വാസ്യത തകര്‍ന്നു എന്ന് കരുതുന്നില്ല. മാധ്യമ പ്രവര്‍ത്തനം തുടര്‍ന്ന് ചെയ്യാന്‍ പറ്റാത്ത പണിയായി എന്നും തോന്നുന്നില്ല. ഏതാനും പാപ്പരാസികള്‍ ചെയ്യുന്ന പാപ്പരാസിത്തരത്തിന് നമുക്കെന്ത് ചെയ്യാനാകും? ഇത്തരം വഷളന്‍ വര്‍ത്തമാനങ്ങള്‍ എങ്ങനെ സഹിക്കും ?





TK Hamsa Declined Interview just because of Woman journalist

CPM Elder Leader TK Hamsa Declined Interview just because of Woman journalist Interviewer

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ