കോയമ്പത്തൂർ: വൈഗ ഡാമിലെ ജലബാഷ്‌പീകരണം കുറക്കാൻ തമിഴ്‌നാട് മന്ത്രി തെർമോകോൾ ഷീറ്റുകൾ നിരത്തിയത് വിവാദമായി. സഹകരണ- പൊതുമരാമത്ത് മന്ത്രി ചെല്ലൂർ കെ.രാജുവാണ് വിചിത്രമായ ഈ ഉത്തരവിറക്കിയത്. തെർമോകോൾ ഷീറ്റുകൾ സെല്ലോ ടേപ്പുപയോഗിച്ച് ഒട്ടിച്ച് ഡാമിലെ വെള്ളത്തിന് മുകളിൽ നിരത്താൻ മന്ത്രി ജില്ലാ കളക്ടർ കെ.വീരരാഘവൻ ഉൾപ്പടെയുള്ള ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
തെർമോകോൾ ഷീറ്റുകൾക്ക് പത്ത് ലക്ഷം രൂപയാണ് ചെലവായത്. മന്ത്രിയും കളക്ടറും അടക്കമുള്ള ഉദ്യോഗസ്ഥർ ചേർന്ന് തെർമോകോൾ ഷീറ്റുകൾ വെള്ളത്തിലിട്ടെങ്കിലും ശക്തമായ കാറ്റടിച്ച് ഷീറ്റുകൾ പറന്ന് കരയിലെത്തി. പരീക്ഷണാടിസ്ഥാനത്തിലാണ് തെർമോകോൾ ഇട്ടതെന്നും റബ്ബർ പന്തുകളാണ് യഥാർഥത്തിൽ ഇടാൻ ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
തെർമോകോൾ ഷീറ്റുകൾ പറന്ന് കരയിലെത്തിയതോടെ മന്ത്രിയും ഉദ്യോഗസ്ഥരും അവിടെ നിന്ന് തടി തപ്പി. തെർമോകോൾ ഷീറ്റുകൾ ജലമലിനീകരണം ഉണ്ടാക്കുമെന്നും ജീവജാലങ്ങളുടെ നിലനിൽപിനെ അത് ബാധിക്കുമെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. മാധ്യമപ്രവർത്തകർ ആ റിപ്പോർട്ടുകളെ കുറിച്ച് ചോദിച്ചപ്പോൾ കുറച്ച് ഷീറ്റുകളെ ഇട്ടുള്ളൂ എന്ന് കളക്ടർ പറഞ്ഞു.
TN Minister's idea to check evaporation from dam blown by the wind
തെർമോകോൾ ഷീറ്റുകൾക്ക് പത്ത് ലക്ഷം രൂപയാണ് ചെലവായത്. മന്ത്രിയും കളക്ടറും അടക്കമുള്ള ഉദ്യോഗസ്ഥർ ചേർന്ന് തെർമോകോൾ ഷീറ്റുകൾ വെള്ളത്തിലിട്ടെങ്കിലും ശക്തമായ കാറ്റടിച്ച് ഷീറ്റുകൾ പറന്ന് കരയിലെത്തി. പരീക്ഷണാടിസ്ഥാനത്തിലാണ് തെർമോകോൾ ഇട്ടതെന്നും റബ്ബർ പന്തുകളാണ് യഥാർഥത്തിൽ ഇടാൻ ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
തെർമോകോൾ ഷീറ്റുകൾ പറന്ന് കരയിലെത്തിയതോടെ മന്ത്രിയും ഉദ്യോഗസ്ഥരും അവിടെ നിന്ന് തടി തപ്പി. തെർമോകോൾ ഷീറ്റുകൾ ജലമലിനീകരണം ഉണ്ടാക്കുമെന്നും ജീവജാലങ്ങളുടെ നിലനിൽപിനെ അത് ബാധിക്കുമെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. മാധ്യമപ്രവർത്തകർ ആ റിപ്പോർട്ടുകളെ കുറിച്ച് ചോദിച്ചപ്പോൾ കുറച്ച് ഷീറ്റുകളെ ഇട്ടുള്ളൂ എന്ന് കളക്ടർ പറഞ്ഞു.
TN Minister's idea to check evaporation from dam blown by the wind