ഏറ്റവും വലിയ സുരക്ഷകൾക്കാണ് രാജ്യം സാക്ഷിയാകുന്നത്. കൊട്ടിഘോഷിക്കപ്പെട്ട ഗുജറാത്ത് മോഡൽ വികസനം മുൻ നിർത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വരവേൽക്കുകയാണ് ഇന്ത്യ. പല ദിക്കിൽ നിന്നും പലതരത്തിലുള്ള പ്രതിഷേധങ്ങൾ ഉയരുമ്പോഴും അവയൊക്കെ മതില് കെട്ടിയും വായടപ്പിച്ചും പ്രതിരോധിക്കുകയാണ് കേന്ദ്ര സർക്കാർ.
എന്നാൽ അഹമ്മദാബാദിൽ എത്രത്തോളം സുരക്ഷിതമാണ് എന്ന് ആർക്കും ഒന്നും പറയാൻ പറ്റാത്ത അവസ്ഥയാണ്. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ ട്വിറ്ററിൽ വൈറലാകുന്നത്.
ഇത് വെറെ ലെവൽ 'ട്രംപ്ബലി'; അമേരിക്കൻ പ്രസിഡന്റിനെ സ്വീകരിക്കുന്ന മോദിയും ഭാര്യ യശോദ ബെന്നും
ട്രംപിനെ വരവേൽക്കാൻ സജ്ജമാക്കിയിട്ടുള്ള കൂറ്റൻ കമാനം ശക്തമായ കാറ്റിൽ നിലം പൊത്തുന്നതാണ് വീഡിയോയിൽ കാണുന്നത്. മൊട്ടേറ സ്റ്റേഡിയത്തിലെ ഗേറ്റ് നമ്പ മൂന്നിൽ സ്ഥാപിച്ച കൂറ്റൻ കമാനമാണ് ശക്തമായ കാറ്റിൽ നിലം പൊത്തുന്നത്. 1,10,000 പേർക്ക് ഒരേ സമയത്ത് ഇരിക്കാന പറ്റുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്റ്റേഡിയമാണ് ഇത്. @Zebaism എന്ന ട്വിറ്റർ ഹാൻഡിലിൽ നിന്നാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നിമിഷങ്ങൾക്കകം തന്നെ വീഡിയോ പലരും ഏറ്റെടുത്തിരിക്കുകയാണ്. സുരക്ഷയെക്കുറിച്ച് പലതരത്തിലുള്ള രസകരമായ റീപ്ലെകളും ട്വീറ്റിന് താഴെ കിട്ടിക്കൊണ്ടിരിക്കുകയാണ്. 'നടക്കാനിരിക്കുന്ന കാര്യങ്ങൾ പ്രകൃതി പോലും ഇഷ്ടപ്പെടുന്നില്ല' എന്ന തരത്തിലുള്ള പല രസകരമായ ട്വീറ്റുകളും ട്വിറ്ററിൽ നിറയുകയാണ്. എന്നാൽ സംഭവത്തിൽ ആർക്കും പരിക്കില്ല.