ആപ്പ്ജില്ല

'പാഷ ഭായിയുടെ കടയിൽ കയറി ചോദിച്ചാൽ മതി', ചിരിപ്പിച്ച് ഫ്ലിപ്കാർട്ടിലെ ഡെലിവറി അഡ്രസ്സ്

ഹൈദരാബാദിലെ ചാർമിനാറിൽ നിന്നുള്ള സലിം ലാലായാണ് താരം.

Samayam Malayalam 15 Jan 2021, 8:24 pm
Samayam Malayalam Hilarious Flipkart Delivery Address
PC: Twitter/ Arun Bothra

മൊട്ടുസൂചി മുതൽ മോട്ടോർ കാർ വരെ ഇപ്പോൾ ഓൺലൈൻ ആയി വാങ്ങാം. ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ ഇ കോമേഴ്‌സ് പ്ലാറ്റുഫോമുകൾ നമുക്കിപ്പോൾ പരിചിതമാണ്. ഇതുകൂടാതെ വസ്ത്രങ്ങൾക്കും, പച്ചക്കറികൾക്കും, മാംസത്തിനും എന്നിങ്ങനെ ഓരോ ആവശ്യങ്ങൾക്കായി ഇപ്പോൾ പ്രത്യേകം വെബ്‌സൈറ്റുകളുണ്ട്. ആവശ്യമുള്ള സാധനങ്ങൾ തിരഞ്ഞെടുത്ത് പണമടച്ചാൽ ഓർഡർ ചെയ്തത് വീട്ടുമുറ്റത്തെത്തും. പക്ഷെ അഡ്രസ്സ് കൃത്യം ആയിരിക്കണം എന്ന് മാത്രം.

അല്ലെങ്കിലും ഒരുപക്ഷെ ഡെലവെറിക്ക് വരുന്ന വ്യക്തി നിങളുടെ അന്വേഷിച്ചു അന്വേഷിച്ചും നിങ്ങളെ ഫോൺ ചെയ്തും ശല്യപ്പെടുത്തികൊണ്ടേ ഇരിക്കും. ഇതിനൊരു പോംവഴിയുമായി എത്തി ഹൈദരാബാദിൽ നിന്നുള്ള ഉപഭോക്താവ്. അരുൺ ബോയ്ത്ര എന്ന പേരുള്ള വ്യക്തിയുടെ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രത്തിലെ ഡെലിവറി അഡ്രസ് ഇങ്ങനെ, "പാഷ ഭായിയുടെ കടയിൽ കയറി ചോദിച്ചാൽ മതി, സലിം ലാല എവിടെ താമസിക്കുന്നു എന്ന്? കൃത്യമായി വീടെവിടെ എന്ന് പറഞ്ഞു തരും" ഹൈദരാബാദിലെ ചാർമിനാറിൽ നിന്നുള്ള സലിം ലാലായാണ് താരം.

36,542 രൂപ ശമ്പളം! ജോലി പിസ്സ തിന്നുക, നെറ്റ്ഫ്ലിക്സ് സീരീസുകൾ കാണുക; റെഡിയാണോ?


പുരുഷന്മാരും സ്ത്രീകളും തമ്മിൽ ഷോപ്പിംഗ് ചെയ്യുന്നതിലെ വ്യത്യാസമെന്ത്?
ചിരി പടർത്തുന്നുണ്ടെങ്കിലും ഇത് യഥാർത്ഥത്തിൽ മുൻപ് ഫ്ലിപ്കാർട്ട് തന്നെ പങ്കുവച്ച മറ്റൊരു രസകരമായ അഡ്രെസ്സ് എഡിറ്റ് ചെയ്തതാണ് എന്ന് പ്രതികരണങ്ങളിൽ പലരും ചൂണ്ടിക്കാണിക്കുന്നു. രാജസ്ഥാനിലെ കോട്ടയിലെ 448 ഛോത്‌ മാത അമ്പലത്തിന് അടുത്ത് താമസിക്കുന്ന വ്യക്തി അവിടെക്കായി ഡെലിവറി അഡ്രസ് കൊടുത്തതിന് ശേഷം കൂട്ടത്തിൽ ചേർത്ത ഭാഗമാണ് ചിരി പടർത്തുന്നത്. 'മന്ദിർ കെ സാംനെ ആതേ ഹി ഫോൺ ലാഗാ ലേന മേം ആ ജാവൂൻഗാ' അതായത് 'അമ്പലത്തിന്റെ മുന്നിൽ എത്തുമ്പോൾ വിളിച്ചാൽ മതി, ഞാൻ അങ്ങോട്ട് വരാം' എന്ന്. വീട് തപ്പി കണ്ടുപിടിച്ചു ബുദ്ധിമുട്ടേണ്ട എന്ന്. ഇന്ത്യൻ ഈ കോമേഴ്‌സ് സംവിധാനം വേറെ രീതിയിലാണ് പ്രവർത്തിക്കുന്നത് എന്ന കുറിപ്പോടെ മങ്കേഷ് പണ്ഡിതറാവു എന്ന വ്യക്തി ഈ ചിത്രം ട്വീറ്റ് ചെയ്തതോടെയാണ് സംഭവം വൈറൽ ആയത്. ചിലർ ഈ ഉപഭോക്താവിന്റെ ബുദ്ദിയെ ജീനിയസ് എന്ന് വിശേഷിപ്പിക്കുമ്പോൾ, നെക്സ്റ്റ് ലെവൽ, കിടിലൻ ഐഡിയ, നാടൻ ഐഡിയ എന്നൊക്കെയുള്ള കമന്റുകളുമായി അഭിനന്ദിക്കുന്നവരുടെ എണ്ണത്തിലും കുറവില്ല.

ആര്‍ട്ടിക്കിള്‍ ഷോ