കൊവിഡ് 19 പ്രതിരോധിക്കാനുള്ള പരിശ്രമത്തിലാണ് എല്ലാവരും. ആളുകളുടെ സമ്പർക്കം ഒഴിവാക്കാന വേണ്ടി പല രാജ്യങ്ങളും ലോക്ഡൌൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ത്യയും അത്തരത്തിൽ 21 ദിവസത്തേക്ക് ലോക്ഡൌൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ആളുകൾ പുറത്തിറങ്ങരുതെന്നും കർശന നിർദ്ദേശം ഉണ്ട്. ഇത് ഉറപ്പു വരുത്താന വേണ്ടി പൊലീസും രംഗത്തുണ്ട്. എന്നാൽ പല നേതാക്കൾക്കും ഇത് ആഘോഷ കാലമാണെന്ന് പറയേണ്ടി വരും. അത്തരത്തിലുള്ള വീഡിയോകളും ചിത്രങ്ങളുമാണ് ഇപ്പോൾ പുറത്തു വരുന്നത്.
കരിഞ്ചന്ത പിടികൂടാനെത്തിയ തഹസിൽദാറെയും മുൻസിപ്പൽ ഓഫീസറെയും അടിച്ചോടിക്കുന്ന പൊലീസ്
കർണ്ണാടകയിൽ നിന്നുള്ള ഒരു എംഎൽഎയുടെ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ആളുകളെ വീട്ടിലിരുത്തി ലോക്ഡൌൺ നിർദ്ദേശങ്ങളും നിയമങ്ങളും ലംഘിച്ച് കൊച്ചു കുട്ടിയുമായി ടോയി കാറുമെടുത്ത് റോഡിലിറങ്ങിയിരിക്കുകയാണ് എംഎൽഎ. കർണ്ണാടക ഗുബ്ബയിലെ ജെഡിഎസ് എംഎല്‍എ എസ് ആര് ശ്രീനിവാസാണ് ലോക്ക് ഡൌണ്‍ ചട്ടങ്ങള്‍ ലംഘിച്ച് പേരക്കുട്ടിയുമായി റോഡില്‍ കളിക്കാന്‍ ഇറങ്ങി വിവാദത്തിലായിരിക്കുന്നത്.