കള്ളത്തരം കാണിച്ചാൽ ദൈവം പോലും പൊറുക്കില്ല. അതിപ്പോൾ കട്ട മുതലിൽ നിന്നും കുറച്ച് അമ്പലത്തിലേക്ക് സംഭാവന ചെയ്തിട്ടും കാര്യമില്ല. ഉത്തര ഡൽഹിയിലെ സിവിൽ ലൈൻ മേഖലയിൽ പണം അപഹരിച്ച് ഒടുവിൽ പോലീസിന്റെ പിടിയിലായ കുറ്റത്തിന് മേല്പറഞ്ഞ കാര്യം വ്യക്തമായി മനസ്സിലായിട്ടുണ്ടാകും. ഒരു ബിസിനസുകാരന്റെ ജീവനക്കാരെയാണ് പ്രതികൾ ലക്ഷ്യമിട്ടത്. പ്രതികൾ മനഃപൂർവം ജീവനക്കാരന്റെ സ്കൂട്ടറിൽ ഇടിക്കുകയും പിന്നീട് തോക്ക് ചൂണ്ടി കവർച്ച നടത്തുകയുമായിരുന്നുവെന്നാണ് റിപ്പോർട്ട്. സംഭവം നടന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് അഞ്ച് പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തത്. ചാന്ദ്നി ചൗക്ക് മാർക്കറ്റിന് സമീപം പുതുതായി സ്ഥാപിച്ച സിസിടിവി ക്യാമറകളുടെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്. മോഷ്ടിച്ച പണത്തിൽ നിന്ന് ഒരു ലക്ഷം രൂപ ക്ഷേത്രത്തിൽ വെച്ച് പ്രതികൾ സംഭാവന ചെയ്തതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
വടക്കുകിഴക്കൻ ഡൽഹിയിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു . മാർച്ച് മൂന്നിന് രോഹിണി ആസ്ഥാനമായുള്ള വ്യവസായിയുടെ രണ്ട് ജീവനക്കാർ ചാന്ദ്നി ചൗക്കിലെ ഒരു ജ്വല്ലറിയിൽ നിന്ന് 1.1 കോടി രൂപ പിരിച്ചെടുത്ത് ഓഫീസിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം നടന്നത്.
പ്രതികളിലൊരാൾ ജ്വല്ലറിയിലെ മുൻ ജീവനക്കാരനാണെന്നും ഇയാളാണ് കവർച്ച ആസൂത്രണം ചെയ്തത് എന്നാണ് വിവരം. ഏറ്റവും രസകരമായ കാര്യം കവർച്ച സംഘത്തിലെ പ്രതികളിൽ ഒരാൾ ഖതുഷ്യം ക്ഷേത്രത്തിൽ ഒരു ലക്ഷം സംഭാവന നൽകി എന്നുള്ളതാണ്. പണം അപഹരിച്ചതുകൊണ്ടുള്ള കുറ്റബോധം തീർക്കാനാണോ ഇതെന്നാണ് സൈബർലോകത്തിന്റെ ചോദ്യം.
തുടർന്ന് പോലീസ് സമീപത്ത് സ്ഥാപിച്ച സിസിടിവികൾ പരിശോധിച്ചു - ചാന്ദ്നി ചൗക്ക് മാർക്കറ്റിൽ 300 സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ദൃശ്യങ്ങളിൽ നിന്ന് സംഘത്തെ തിരിച്ചറിഞ്ഞു. തെളിവുകളുടെ അടിസ്ഥാനത്തിൽ ട്രാൻസ് യമുന മേഖലയിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.
വടക്കുകിഴക്കൻ ഡൽഹിയിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു . മാർച്ച് മൂന്നിന് രോഹിണി ആസ്ഥാനമായുള്ള വ്യവസായിയുടെ രണ്ട് ജീവനക്കാർ ചാന്ദ്നി ചൗക്കിലെ ഒരു ജ്വല്ലറിയിൽ നിന്ന് 1.1 കോടി രൂപ പിരിച്ചെടുത്ത് ഓഫീസിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം നടന്നത്.
പ്രതികളിലൊരാൾ ജ്വല്ലറിയിലെ മുൻ ജീവനക്കാരനാണെന്നും ഇയാളാണ് കവർച്ച ആസൂത്രണം ചെയ്തത് എന്നാണ് വിവരം. ഏറ്റവും രസകരമായ കാര്യം കവർച്ച സംഘത്തിലെ പ്രതികളിൽ ഒരാൾ ഖതുഷ്യം ക്ഷേത്രത്തിൽ ഒരു ലക്ഷം സംഭാവന നൽകി എന്നുള്ളതാണ്. പണം അപഹരിച്ചതുകൊണ്ടുള്ള കുറ്റബോധം തീർക്കാനാണോ ഇതെന്നാണ് സൈബർലോകത്തിന്റെ ചോദ്യം.
തുടർന്ന് പോലീസ് സമീപത്ത് സ്ഥാപിച്ച സിസിടിവികൾ പരിശോധിച്ചു - ചാന്ദ്നി ചൗക്ക് മാർക്കറ്റിൽ 300 സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ദൃശ്യങ്ങളിൽ നിന്ന് സംഘത്തെ തിരിച്ചറിഞ്ഞു. തെളിവുകളുടെ അടിസ്ഥാനത്തിൽ ട്രാൻസ് യമുന മേഖലയിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.