ആപ്പ്ജില്ല

ഗാന്ധി മുതല്‍ യോഗ ഗുരു വരെ: നരേന്ദ്ര മോദിയെപ്പറ്റി വിദേശികള്‍ കരുതുന്നതെന്ത്?

"മോദിക്ക് വേണമെങ്കില്‍ ട്രംപിന്‍റെ മുഖത്തിനിട്ട് ഒന്നു കൊടുത്തിട്ട് അമേരിക്കയെ ട്രംപില്‍നിന്ന് രക്ഷിക്കാനാകും."

TNN 29 May 2017, 1:51 pm
ന്യൂഡല്‍ഹി: ഇന്ത്യയിലാകമാനം ശക്തമായ തരംഗമുണ്ടാക്കിക്കൊണ്ടാണ് നരേന്ദ്ര മോദി 2014ല്‍ ഇന്ത്യയുടെ പ്രധാനമന്ത്രിസ്ഥാനത്തേക്കെത്തിയത്. തുടര്‍ന്നുള്ള ഭരണത്തിലും ഈ തരംഗം നിലനില്‍ത്താന്‍ മോദിക്ക് കഴിഞ്ഞതോടെ ലോകം ശ്രദ്ധിക്കുന്ന നേതാവായി അദ്ദേഹം മാറുകയായിരുന്നു.
Samayam Malayalam what foreigners think about pm narendra modi
ഗാന്ധി മുതല്‍ യോഗ ഗുരു വരെ: നരേന്ദ്ര മോദിയെപ്പറ്റി വിദേശികള്‍ കരുതുന്നതെന്ത്?


മേക്ക് ഇന്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ, സ്വച്ഛ് ഭാരത് അഭിയാന്‍ തുടങ്ങിയ പദ്ധതികള്‍ക്കെല്ലാം അന്തര്‍ദേശീയ തലത്തില്‍ പ്രശസ്‍തി നേടിക്കൊടുക്കാന്‍ മോദിക്ക് കഴിഞ്ഞിട്ടുണ്ട്. ഇതോടെ ലോകനേതാക്കളില്‍ പ്രമുഖനായി ഉയരാനും മോദിക്കു കഴിഞ്ഞു.

എന്നാല്‍ ഇന്ത്യക്കാര്‍ക്ക് സുപരിചിതനായ പ്രധാന മന്ത്രിയെക്കുറിച്ച് മറ്റു രാജ്യക്കാര്‍ എന്താണ് ചിന്തിക്കുന്നത്. ഇതറിയാനായി റിക്ഷാവാലി എന്ന യൂട്യൂബര്‍ ചില വിദേശികളോട് മോദിയെപ്പറ്റി ചോദിക്കുകയും അതിന്‍റെ വീഡിയോ പോസ്‍റ്റ് ചെയ്യുകയും ചെയ്‍തിരുന്നു. രസകരമായ ഉത്തരങ്ങളാണ് പലരില്‍നിന്നും ലഭിച്ചത്.

മോദിയെപ്പറ്റി ചോദിച്ചപ്പോള്‍ ഹര്‍ ഹര്‍ മോദി, ഘര്‍ ഘര്‍ മോദി എന്ന മുദ്രാവാക്യമാണ് ഒരാള്‍ പറഞ്ഞത്. മോദിയുടെ പദവി എന്താണെന്നറിയില്ലെങ്കിലും ചരിത്രത്തിന്‍റെ ഹാങോവര്‍ വിട്ടുമാറാത്ത ഒരാള്‍ പറഞ്ഞത് മോദി മഹാത്മാഗാന്ധി ആണെന്നാണ്.

ഒരു ഭരണാധികാരി എന്ന നിലയില്‍ മോദിയുടെ കരുത്തില്‍ ലവലേശം സംശയമില്ലാത്ത ഒരാളുടെ അഭിപ്രായം ഇങ്ങനെ: "മോദിക്ക് വേണമെങ്കില്‍ ട്രംപിന്‍റെ മുഖത്തിനിട്ട് ഒന്നു കൊടുത്തിട്ട് അമേരിക്കയെ ട്രംപില്‍നിന്ന് രക്ഷിക്കാനാകും."

നരേന്ദ്ര മോദി ആരെന്ന് കൂടുതല്‍ അറിയാന്‍ താഴെയുള്ള വീഡിയോ കാണാം.




From Yoga Guru To Mahatma Gandhi, Here's What Foreigners Think About PM Narendra Modi

Banking on Modi's popularity, a YouTuber called Rickshawali tried to see how well foreigners know Narendra Modi and surprisingly, their answers have left us amazed and shell-shocked.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ