ഒന്നു മിണ്ടാതിരിക്കാമോ; വീരുവിന് വാഴപ്പഴം കൊടുത്ത് സച്ചിൻ
ദൈവം തരുന്ന പ്രസാദമാണ് വാങ്ങിച്ച് കഴിച്ചോളൂവെന്ന് സേവാഗിന്‍റെ കിടിലൻ മറുപടി
Samayam Malayalam 10 Jun 2018, 2:04 pm
സച്ചിനും വീരുവും ഒന്ന് ഒരുമിച്ചു വന്നാല്‍ പിന്നെ അവിടെ വെടിക്കെട്ട് പ്രകടനമാവും. അത് ക്രീസിലായാലും അല്ലെങ്കിലും. അത്തരമൊരു അവസരമായിരുന്നു വിക്രം സത്യായുടെ ''വാട് ദ ഡക്ക്'' പരിപാടിക്കും കൈവന്നത്. ആ ബാറ്റിംഗ് കൂട്ടുകെട്ടിന്റെ ക്രീസിനു പുറത്തെ അവിസ്മരണീയ പ്രകടനവുമായി ആ ടോക്ക് ഷോ.
ഷോയിൽ ആദ്യമെത്തിയത് വിരേന്ദർ സേവാഗാണ്. പിന്നാലെ സച്ചിനുമെത്തി രണ്ട് വാഴപ്പഴങ്ങളുമായി. ഒന്ന് വിക്രം സത്യാ മിണ്ടാതിരിക്കാനും മറ്റൊന്ന് വീരു മിണ്ടാതിരിക്കാനുമെന്ന് പറഞ്ഞ് സച്ചിൻ നൽകി. സോഷ്യൽമീഡിയയിൽ കിടിലൻ ട്വീറ്റ് ബൗണ്ടറികളിലൂടെ ശ്രദ്ധേയനായ വീരുവിന്‍റെ മറുപടി ഉടനെത്തി. ദൈവം തരുന്ന പ്രസാദമാണ് വാങ്ങിച്ച് കഴിച്ചോളൂവെന്ന്. സച്ചിൻ ഉടനെ നർമ്മരൂപേണ വീരുവിനെ അടിക്കാനായെത്തി. ഇത്തരത്തിൽ ഏറെ നർമ്മം നിറഞ്ഞ ടോക് ഷോ യൂട്യൂബിൽ വൈറലാവുകയാണ്.
വീരു ടീമിലെത്തിയപ്പോള്‍ ആദ്യം തന്നോട് സംസാരിക്കാറില്ലായിരുന്നുവെന്നും സച്ചിൻ ഷോയിൽ വെളിപ്പെടുത്തി. തങ്ങളുടെ പാർട്നർ ഷിപ്പിന് മികച്ച പ്രകടനം നടത്തണമെങ്കിൽ വീരുവിന്‍റെ നാണം മാറ്റണമെന്ന് താൻ തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ടീമിൽ ചേരുന്നതിന് മുൻപ് താൻ സച്ചിന്റെ കടുത്ത ആരാധകനായിരുന്നുവെന്ന് പറഞ്ഞ സെവാഗ് അദ്ദേഹത്തെ നേരിൽ കാണാൻ ഏറെ ആഗ്രഹിച്ചിരുന്നതായും വ്യക്തമാക്കി. പരസ്പരം അടുത്തറിയാതെ ആർക്കും ശക്തമായ സുഹൃദ് ബന്ധം സ്ഥാപിക്കാനാവില്ലെന്ന് സച്ചിന തന്നെ പഠിപ്പിച്ചുവെന്നും വീരു പറയുകയുണ്ടായി.
തങ്ങള്‍ക്കേറ്റവും ഇഷ്ടം മാധുരി ദീക്ഷിതിനെയാണെന്നും ഏറ്റവും മികച്ച ഫാസ്റ്റ് ബോളർ ശൊഹൈബ് അക്തർ ആണെന്നും ഇരുവരും പറഞ്ഞു. അവസാനം നടന്ന ഹാമർ ഗെയിമിൽ 917 പോയിന്‍റ് നേടി വീരു തന്‍റെ കഴിവ് തെളിയിക്കുകയുമുണ്ടായി. രസകരമായ വീഡിയോ കാണാം...
ഷോയിൽ ആദ്യമെത്തിയത് വിരേന്ദർ സേവാഗാണ്. പിന്നാലെ സച്ചിനുമെത്തി രണ്ട് വാഴപ്പഴങ്ങളുമായി. ഒന്ന് വിക്രം സത്യാ മിണ്ടാതിരിക്കാനും മറ്റൊന്ന് വീരു മിണ്ടാതിരിക്കാനുമെന്ന് പറഞ്ഞ് സച്ചിൻ നൽകി. സോഷ്യൽമീഡിയയിൽ കിടിലൻ ട്വീറ്റ് ബൗണ്ടറികളിലൂടെ ശ്രദ്ധേയനായ വീരുവിന്‍റെ മറുപടി ഉടനെത്തി. ദൈവം തരുന്ന പ്രസാദമാണ് വാങ്ങിച്ച് കഴിച്ചോളൂവെന്ന്. സച്ചിൻ ഉടനെ നർമ്മരൂപേണ വീരുവിനെ അടിക്കാനായെത്തി. ഇത്തരത്തിൽ ഏറെ നർമ്മം നിറഞ്ഞ ടോക് ഷോ യൂട്യൂബിൽ വൈറലാവുകയാണ്.
വീരു ടീമിലെത്തിയപ്പോള്‍ ആദ്യം തന്നോട് സംസാരിക്കാറില്ലായിരുന്നുവെന്നും സച്ചിൻ ഷോയിൽ വെളിപ്പെടുത്തി. തങ്ങളുടെ പാർട്നർ ഷിപ്പിന് മികച്ച പ്രകടനം നടത്തണമെങ്കിൽ വീരുവിന്‍റെ നാണം മാറ്റണമെന്ന് താൻ തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ടീമിൽ ചേരുന്നതിന് മുൻപ് താൻ സച്ചിന്റെ കടുത്ത ആരാധകനായിരുന്നുവെന്ന് പറഞ്ഞ സെവാഗ് അദ്ദേഹത്തെ നേരിൽ കാണാൻ ഏറെ ആഗ്രഹിച്ചിരുന്നതായും വ്യക്തമാക്കി. പരസ്പരം അടുത്തറിയാതെ ആർക്കും ശക്തമായ സുഹൃദ് ബന്ധം സ്ഥാപിക്കാനാവില്ലെന്ന് സച്ചിന തന്നെ പഠിപ്പിച്ചുവെന്നും വീരു പറയുകയുണ്ടായി.
തങ്ങള്‍ക്കേറ്റവും ഇഷ്ടം മാധുരി ദീക്ഷിതിനെയാണെന്നും ഏറ്റവും മികച്ച ഫാസ്റ്റ് ബോളർ ശൊഹൈബ് അക്തർ ആണെന്നും ഇരുവരും പറഞ്ഞു. അവസാനം നടന്ന ഹാമർ ഗെയിമിൽ 917 പോയിന്‍റ് നേടി വീരു തന്‍റെ കഴിവ് തെളിയിക്കുകയുമുണ്ടായി. രസകരമായ വീഡിയോ കാണാം...