ആപ്പ്ജില്ല

തലശ്ശേരിയുടെ സ്വന്തം പ്രിയദർശിനി ടീച്ചർ

പ്രിയദർശിനി ടീച്ചർ തലശ്ശേരിക്കാർക് സുപരിചിതമായ മുഖമാണ്

TNN 1 Aug 2017, 12:33 pm
പ്രിയദർശിനി ടീച്ചർ തലശ്ശേരിക്കാർക് സുപരിചിതമായ മുഖമാണ്. പ്രിയദര്‍ശിനി ടീച്ചറുടെ കഥ വേദനയോടെ മാത്രമേ കേൾക്കാൻ കഴിയൂ. ഹാൻഡ് ബാഗും, ഒരു കന്നാസു വെള്ളവും തുണിസഞ്ചിയും, മേക്കപ്പണിഞ്ഞെത്തുന്ന വ്യദ്ധ തലശേരി റയിൽവേ സ്റ്റേഷനിലെ സ്ഥിരം കാഴ്ചയാണ്. തീവണ്ടിയാപ്പിസിൽ കണ്ണും പായിച്ച് ടീച്ച‍ർ നിൽക്കും.
Samayam Malayalam who is priyadarshini teacher thalassery
തലശ്ശേരിയുടെ സ്വന്തം പ്രിയദർശിനി ടീച്ചർ


ആരാണ് പ്രിയദ‍ർശിനി ടീച്ച‍ർ...? ചെറുപ്പത്തിൽ സ്കൂളിൽ ടീച്ചറായിരുന്ന കാലത്ത് ഒരു ലോക്കോപൈലറ്റിനെ ടീച്ച‍ർ സ്നേഹിച്ചു. മംഗലാപുരം ചെന്നൈ റൂട്ടില്‍ ആയിരുന്നു ടീച്ചര്‍ സനേഹിച്ച ആള്‍ക്ക് അക്കാലത്ത് ജോലി. എന്നും തലശ്ശേരി സറ്റേഷനില്‍ ട്രെയിന്‍ എത്തുമ്പോള്‍ അവര്‍ കണ്ടുമുട്ടുമായിരുന്നു. ഒരു നാൾ പ്രണയവുമായി ആ തീവണ്ടി വന്നില്ല, ടീച്ചര്‍ സ്‌നേഹിച്ച വ്യക്തി ട്രെയിന്‍ ദുരന്തത്തില്‍ മരണപ്പെട്ടു . വിഭ്രാന്തിയുടെ കയങ്ങളിലേക്ക് ടീച്ചർ അതോടെ മടങ്ങി. സമനില തെറ്റിയ ടീച്ചറെ വീട്ടുകാര്‍ ഒരു പാട് ചികിത്സിച്ചു.

പ്രണയത്തിൽ നിന്ന് പുറത്തു കടക്കാനാവാതെ അവ‍ർ എന്നും, വീട്ടില്‍ നിന്ന് ഇറങ്ങും. പഴയതു പോലെ തന്നെ ഒരുങ്ങി സുന്ദരിയായി ! നേരെ തലശ്ശേരി റെയില്‍വേ സ്‌റ്റേഷനിലേക്ക്. അത് ഇന്നും തുടരുന്നു …ആ പ്രണയ കാലത്തില്‍ തന്നെയാണ് അവര്‍ വസ്ത്രം ധരിക്കുന്നത്, മേക്കപ്പ് ചെയ്യുന്നത് , പ്രിയപ്പെട്ടവനെ കാണാൻ റയിൽവേ സ്റ്റേഷനിൽ എത്തുന്നതും..





Story of Priyadarshini teacher from thalassery


Tragedy story of mind discorded priyadarshini teacher

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ