ആപ്പ്ജില്ല

ഭിക്ഷക്കാരിയുടെ 6.61 ലക്ഷം രൂപ സമ്പാദ്യം പുല്‍വാമ സൈനികർക്ക്

കഴിഞ്ഞ ഓഗസ്റ്റില്‍ ഭിക്ഷ യാചിച്ച് ജീവിച്ച നന്ദിനി മരിച്ചു. തന്‍റെ ദിവസ സമ്പാദ്യം ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുന്ന പതിവ് ഇവര്‍ക്കുണ്ടായിരുന്നു. മരണമടുത്തപ്പോള്‍ ഇത് രണ്ട് വിശ്വസ്‍തരെ ട്രസ്റ്റികളായി ചേര്‍ത്ത് സമ്പാദ്യം ഇവര്‍ക്ക് കൈമാറണമെന്ന് ബാങ്കിനോട് നിര്‍ദേശിച്ചു.

Samayam Malayalam 22 Feb 2019, 3:46 pm
അജ്‍മിര്‍ (രാജസ്ഥാന്‍): ഭിക്ഷയെടുത്ത് ജീവിച്ചു മരിച്ച സ്ത്രീയുടെ ജീവിത സമ്പാദ്യം പുല്‍വാമ ഭീകരാക്രമണത്തിന്‍റെ ഇരകള്‍ക്ക് നല്‍കാന്‍ അജ്‍മീറിലെ ഒരു ട്രസ്റ്റ് തീരുമാനിച്ചു. അജ്‍മിര്‍ അംബെ മാത ക്ഷേത്രത്തിന് പുറത്ത് ഭിക്ഷാടനം നടത്തിയിരുന്ന നന്ദിനി ശര്‍മ്മ എന്നയാളുടെ ജീവിതസമ്പാദ്യമായ 6.61 ലക്ഷംരൂപയാണ് രണ്ട് ട്രസ്റ്റികള്‍ ചേര്‍ന്ന് പുല്‍വാമ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ കുടുംബങ്ങളുടെ ക്ഷേമത്തിന് ചെലവഴിക്കാന്‍ തീരുമാനിച്ചത്.
Samayam Malayalam beggar
ഭിക്ഷക്കാരിയുടെ ജീവിത സമ്പാദ്യം പുൽവാമ സൈനികർക്ക്


കഴിഞ്ഞ ഓഗസ്റ്റില്‍ ഭിക്ഷ യാചിച്ച് ജീവിച്ച നന്ദിനി മരിച്ചു. തന്‍റെ ദിവസ സമ്പാദ്യം ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുന്ന പതിവ് ഇവര്‍ക്കുണ്ടായിരുന്നു. മരണമടുത്തപ്പോള്‍ ഇത് രണ്ട് വിശ്വസ്‍തരെ ട്രസ്റ്റികളായി ചേര്‍ത്ത് സമ്പാദ്യം ഇവര്‍ക്ക് കൈമാറണമെന്ന് ബാങ്കിനോട് നിര്‍ദേശിച്ചു.

പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം ട്രസ്റ്റിലുള്ളവര്‍ പണം നന്ദിനിയുടെ ആഗ്രഹം പോലെ രാജ്യത്തിന്‍റെ ക്ഷേമത്തിനായി ഉപയോഗിക്കാന്‍ തീരുമാനിക്കുകയായിരുന്നു. രാജസ്ഥാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിഥിയിലേക്ക് പണം നല്‍കി. വാര്‍ത്ത വൈറലായതോടെ ഇവരെക്കുറിച്ച് കൂടുതല്‍ ആളുകള്‍ അന്വേഷിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ക്ഷേത്രത്തില്‍ ഇവര്‍ക്കായി പ്രത്യേക പൂജയും നടന്നു.

ആര്‍ട്ടിക്കിള്‍ ഷോ