ആപ്പ്ജില്ല

പീഡിപ്പിച്ച പിതാവിനെ കൊന്നു കുഴിച്ചു മൂടിയെന്ന് 12 വര്‍ഷങ്ങള്‍ക്കു ശേഷം മകള്‍

തുടര്‍ന്ന് ഇവര്‍ മൃതദേഹം ഉദ്യാനത്തില്‍ കുഴിച്ചിടുകയും ചെയ്തു

Samayam Malayalam 14 Jul 2018, 5:12 pm
വാഷിങ്ടണ്‍: തന്നെ ലൈംഗികമായി ഉപയോഗിച്ച പിതാവിനെ കൊന്നു കുഴിച്ചുമൂടിയെന്ന് 12 വര്‍ഷങ്ങള്‍ക്കുശേഷം മകളുടെ വെളിപ്പെടുത്തല്‍. 40 വര്‍ഷത്തിലധികമായി സ്വന്തം പിതാവ് തന്നെ ലൈംഗികമായി ഉപയോഗിച്ചുവെന്നും ഇതിന്‍റെ പ്രതികാരമായാണ് കൊന്നതെന്നും ബാര്‍ബറ കൂംബ്സ് വെളിപ്പെടുത്തി. എണ്‍പത്തിയാറുകാരനായ കെന്നത്ത് കൂംബസ് ആണ് മകള്‍ ബാര്‍ബറയുടെ കൈകൊണ്ട് 2006 ല്‍ മരിച്ചത്. തുടര്‍ന്ന് ഇവര്‍ മൃതദേഹം ഉദ്യാനത്തില്‍ കുഴിച്ചിടുകയും ചെയ്തു.
Samayam Malayalam barbara


വീണ്ടും ഉപദ്രവിക്കാന്‍ ശ്രമിച്ച തലയുടെ പിന്നില്‍ ബാര്‍ബറ മണ്‍വെട്ടി ഉപയോഗിച്ച്‌ ശക്തമായി അടിക്കുകയായിരുന്നു . തുടര്‍ന്ന് തലയില്‍ ഗുരുതരമായി മുറിവേറ്റ കെന്നത്ത് രക്തം വാര്‍ന്ന് മരിച്ചു.

പിതാവിന്‍റെ പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ ബാര്‍ബറ പിന്നീട് ഒരു കുഞ്ഞിന് ജന്മം നല്‍കി. ഇതോടെ കൊലപാതക വിവരം പുറം ലോകം അറിയാതിരിക്കാനായിരുന്നു ശ്രമം. എന്നാല്‍, പിതാവിന്‍റെ മരണവിവരം അവര്‍ നാട്ടുകാരില്‍ നിന്നും അധികാരികളില്‍ നിന്നും മറച്ചുവച്ചു.

വര്‍ഷങ്ങള്‍ക്ക് ശേഷം പിതാവ് മരണപ്പെട്ടെന്നും സംസ്‌കാരം നടത്തിയെന്നും ബാര്‍ബറ സഹോദരനെ അറിയിച്ചു. എന്നാല്‍, അടുത്തിടെ ഹൗസിങ് അസോസിയേഷന്‍ പ്രതിനിധി വീട്ടില്‍ എത്തുകയും ഒരു പരിപാടിയില്‍ കെന്നത്തിനെയും കൂട്ടിവരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

എന്നാല്‍, ഈ പരിപാടിയുടെ തലേദിവസം ബാര്‍ബറപോലീസ് സ്‌റ്റേഷനില്‍ എത്തി കുറ്റമേറ്റു പറഞ്ഞു. കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കൊലപാതക കുറ്റം ചുമത്തി കോടതി ഇവര്‍ക്ക് ഒന്‍പതു വര്‍ഷം തടവുശിക്ഷ വിധിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ