ആപ്പ്ജില്ല

ഹൃദയദിനത്തിലെ ആത്മവിശ്വാസത്തിൻ്റെ പേരാണ് 'ശ്രുതി'

ലോക ഹൃദയദിനത്തിൽ ആത്മവിശ്വാസത്തോടെ അറിയാം ശ്രുതിയെ എന്ന പെൺകുട്ടിയെ

Samayam Malayalam 28 Sept 2018, 6:56 pm
ശ്രുതിക്ക് ഇത് രണ്ടാം ഹൃദയം മാത്രമല്ല, രണ്ടാം ജന്മം കൂടിയാണ്. ഹൃദയ ശസ്ത്രക്രിയക്കൊരുങ്ങുന്നവ‍‍‍‍ർക്ക് നിരവധി പേ‍ർക്ക് ധൈര്യം നൽകുന്ന ഒരു പേരായി മാറിയിരിക്കുകയാണ് ആരക്കുന്നം സ്വദേശിയായ ശ്രുതിയെന്ന സാധാരണക്കാരി പെൺകുട്ടി.
Samayam Malayalam 42727218_2612474572409176_2497679342692204544_n


കേരളത്തിൽ ആദ്യമായാണ് രണ്ടാം ഹൃദയവുമായി ഒരു വ്യക്തി അഞ്ചു വർഷം ജീവിക്കുന്നത്. ഒരു ലോക അവയവദാന ദിനത്തിൽ കോട്ടയം വാഴപ്പള്ളി സ്വദേശി ജോസഫ് മാത്യുവെന്ന ലാലിച്ചൻ്റെ കുടുംബമെടുത്ത തീരുമാനമാണ് ശ്രുതിയുടെ ഹൃദയതാളമായത്. അഞ്ച് വര്‍ഷം മുന്‍പാണ് ശ്രുതിക്ക് ഹൃദയ സംബന്ധമായ രോഗം പിടിപ്പെട്ടത്. ഹൃദയം ക്രമാതീതമായി വികസിച്ചുവരുന്ന ഡൈലേറ്റഡ് കാര്‍ഡിയോ മയോപതി എന്ന അസുഖമായിരുന്നു ശ്രുതിക്ക്. രക്തധമനികളെ ഗുരുതരമായി ബാധിക്കുന്ന ടക്കയാസു ഡിസീസും ഉണ്ടായിരുന്നു. 2013 ആഗസ്ത് 13നാണ് ഡോ. ജോസ് ചാക്കോ പെരിയപുറത്തിൻ്റെ നേതൃത്വത്തില്‍ ശസ്ത്രക്രിയ നടത്തിയത്. ഒരു നാട് മുഴുവൻ അന്ന് ശ്രുതിക്കൊപ്പം നിന്നു.

"ഹൃദയ ശസ്ത്രക്രിയക്കൊരുങ്ങുന്ന നിരവധി ആളുകൾ തന്നെ വിളിക്കാറുണ്ട്, പലരും ഭയത്തോടെയാണ് സർജറിയെ സമീപിക്കുന്നത്. അവ‍ർക്ക് ധൈര്യവും ആത്മവിശ്വാസവും നൽകാറുണ്ട്. എന്നെപ്പോലെ ദുരിതമനുഭവിച്ച ആളുകൾ ഇനിയുമുണ്ട്. എനിക്ക് ഹൃദയം നൽകാൻ ആ കുടുംബം തയ്യാറായതു പോലെ അവയവദാനത്തിനെ പ്രോത്സാഹിപ്പിക്കുന്ന ഒരു ചിന്താഗതി എല്ലാവരും വള‍ർത്തിയെടുക്കണം" - ശ്രുതി പറയുന്നു

ആരക്കുന്നം കടപ്പുറത്തു വീട്ടില്‍ ശശീന്ദ്രൻ്റേ ശാന്തയുടെയും മകളായ ശ്രുതി നല്ലൊരു വായനക്കാരി കൂടിയാണ്. വായനയും ജോലി ഒക്കെയാണ് ശ്രുതിയുടെ ലോകം. ലാലിച്ചൻ്റെ സഹോദരി ഇടക്ക് വിളിക്കുകയും സുഖവിവരങ്ങൾ തിരക്കാറുണ്ടെന്നും ശ്രുതി പറഞ്ഞു. മുളന്തുരുത്തിയിലെ നീതി ഡിആര്‍സി ലാബിൽ ടെക്‌നിഷ്യനായാണ് നിലവിൽ ജോലി ചെയ്യുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ